ആ 'ഭാഗ്യവാനെ ' കണ്ടെത്തി..! കാട്ടാനയുടെ മുന്നില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കാര്‍ യാത്രികനെ തിരിച്ചറിഞ്ഞു
മാനന്തവാടി: കാട്ടാനയുടെ മുന്നില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കാര്‍ യാത്രികനെ കണ്ടെത്തി. തോണിച്ചാല്‍ കാരുണ്യ നിവാസിലെ
ഫാ.ജെയ്സണ്‍ കാഞ്ഞിരപ്പാറയിലാണ് രക്ഷപ്പെട്ടത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണെന്ന് അദ്ധേഹം പറഞ്ഞു. ഇന്ന് രാവിലെ 6.30 ഓടെയാണ് യാത്രികര്‍ പകര്‍ത്തിയ ഏവരേയും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നത്. മാനന്തവാടിയില്‍ നിന്ന് പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയിലേക്ക് വരുകയായിരുന്നു വൈദികന്.
പാക്കം വനമേഖലയിലെ കുറിച്ചിപ്പറ്റയില് വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലേക്ക് കാട്ടാന പാഞ്ഞ് വരികയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെ കാറിലേക്ക് തിരിഞ്ഞ് നോക്കിയ ശേഷം ആന പിന്‍വാങ്ങുകയായിരുന്നു.
ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ രാവിലെ വനം വകുപ്പ് ജീവനക്കാര്‍ വനത്തിലേക്ക് തുരത്തുന്നതിനിടയായിരുന്നു സംഭവം.
ഈ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഒരു മാസം മുന്‍പ് കാട്ടാന പാക്കം സ്വദേശിയായ പോളിനെ ആക്രമിച്ച് കൊന്നത്. ഈ മേഖലയില്‍ കാട്ടാനങ്ങള്‍ വാഹനത്തിന് നേരെ ചീറിയടുക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍