കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം; മാതൃകാപരമായ ഇടപെടലുമായി വനപാലകരും പോലീസും; ട്രൈബല്‍ വകുപ്പ് വിമുഖത കാണിച്ചതായി ആരോപണം
മേപ്പാടി: ഉള്‍വനത്തില്‍ വെച്ച് ആദിവാസി യുവതിയായ മിനി (35) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതൃകാപരമായ ഇടപെടലുമായി വനംവകുപ്പും പോലീസും. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വനാതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്വനത്തിലാണ്സംഭവം നടന്നത്.ഫോണില്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച്ച രാവിലെ 9 മണിയോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഉടനെ മേപ്പാടിയില്‍ നിന്നും നിലമ്പുരില്‍ നിന്നും വനപാലക സംഘം സ്ഥലത്തെത്തി പരിക്ക് പറ്റിയ മിനിയുടെ ഭര്‍ത്താവ് സുരേഷിനെ വനപാലകരും, കോളനി നിവാസികളും ചുമന്നു കിലോമീറ്ററുകള്‍ താണ്ടി പുറത്തെത്തിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് മേപ്പാടി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുകയും, പരപ്പന്‍പാറയില്‍ നിന്നും കോളനിവാസികളും, വനപാലകരും, പോലീസും ഏറെ പ്രയത്നിച്ച് മൃതദേഹം ചുമന്ന് കുമ്പളപാറയില് എത്തിക്കുകയുമായിരുന്നു.. പിന്നീട് സൗത്ത് വയനാട് ആര് ആര് ടി വാഹനത്തില്‍ മൃതദേഹം വാണിയംപാറ ഫോറസ്ററ് സ്റ്റേഷനില്‍ എത്തിക്കുകയും, ശേഷം ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തുകയുമായിരുന്നു. സാമ്പത്തിക പ്രശ്നം പറഞ്ഞു ഐ ടി ഡി പി യോട് ഇടഞ്ഞു നിന്ന ആംബുലന്‍സ് ജീവനക്കാര്‍ വനം വകുപ്പ് ഇടപെടല്‍ മൂലമാണ് സര്‍വീസ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഉദ്യമത്തില്‍ പങ്കെടുത്ത കോളനിവാസികള്‍ക്കും, പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും കുടിവെള്ളവും, ഭക്ഷണവും വനം വകുപ്പ് നല്‍കുകയും ചെയ്തു.
മേപ്പാടി റെയ്ഞ്ച് ഫോറസ്ററ് ഓഫീസര്‍ ഡി ഹരിലാല്‍, വാണിയം പാറ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്ററ് ഓഫീസര്‍ അജി കുമാര്‍ എന്നിവരും, മേപ്പാടി സി ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍