പ്രൊഫ പി.കെ പ്രസാദന്‍ പടിയിറങ്ങുന്നു
മാനന്തവാടി: വയനാട് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്കിയ ഡോ പി കെ പ്രസാദന്‍ കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ ജന്തുശാസത്ര പഠന വിഭാഗം പ്രൊഫസര്‍ സ്ഥാനത്ത് നിന്നും മാര്‍ച്ച് 31ന് വിരമിക്കും.മാനന്തവാടി ക്യാമ്പസിന്റെ സ്ഥാപക ഡയറക്ടറായ ഡോ. പ്രസാദന്‍ ജന്തുശാസ്ത്ര പഠന- ഗവേഷണ വകുപ്പിന്റെയും സ്ഥാപകനാണ്. മാനന്തവാടി ക്യാമ്പസില്‍ സസ്യ ശാസ്ത്ര പ0ന വിഭാഗം ആരംഭിച്ചതും സിന്റിക്കേറ്റംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശ്രമ ഫലമാണ്.മേരീ മാതാ കോളേജ് ഗസ്റ്റ് ഹൌസിലെ മൂന്ന് മുറികളില്‍ ആരംഭിച്ച സുവോളജി ഡിപ്പാര്‍ട്ട്മെന്റിന് ഇന്ന് സ്വന്തമായ കെട്ടിടവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ ലബോറട്ടറികളും സ്ഥിരം അദ്ധ്യാപകരും മികച്ച ക്ലാസ് മുറികളും പരീക്ഷണ ശാലകളും ഉണ്ടായത് ശ്രീ പ്രസാദന്റെ നിരന്തരമായ ശ്രമഫലമായാണ്.
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠന വകുപ്പിന് ലോകജീവശാസ്ത്ര ഗവേഷണ ഭൂപടത്തില്‍ ഇടം നേടിക്കൊടുത്തത് പ്രൊഫ. പ്രസാദന്റെ ഗവേഷണ മികവിന്റെ തെളിവാണ്. രണ്ട് തവണ ഇദ്ദേഹം ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
എല്‍ സേവിയര്‍, സ്പ്രിങ്ങര്‍, കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസ്സ് തുടങ്ങിയ അന്തര്‍ദേശീയ പ്രസാധകരുടെ ഒട്ടനവധി ശാസ്ത്ര ജര്ണലുകളിലായി എഴുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം ശാസ്ത്രലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ശ്രീ നാരായണ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദവും ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി.
ബാംഗ്ലൂര്‍ വിജയ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1996 മുതല്‍ 2008 വരെ മേരീ മാതാ കോളേജില്‍ അദ്ധ്യാപകനായിരുന്നു. അദ്ദേഹം IQAC co-ordinator ആയിരുന്ന കാലത്താണ് മേരി മാത കോളേജിന് ആദ്യമായി NAAC ന്റെ A ഗ്രേഡ് ലഭിക്കുന്നത്.
2008 മുതല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകന്. നിലവില്‍ സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗമാണ്.
സര്‍വകലാശാല iqac Director, കണ്ണൂര്‍, മഹാത്മാ ഗാന്ധി സര്‍വ്വകലാശാലകളിലെ ഡോക്ടറല്‍ കമ്മറ്റി ചെയര്മാന്, കണ്ണൂര്‍, കോഴിക്കോട് സര്‍വ്വകലാശാലകളിലെ പിജി ബോര്‍ഡ് അംഗം, സംസ്ഥാന തല ക്വാളിറ്റി അഷ്വറന്‍സ് സെല്‍ അംഗം എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്
നിരവധി ഗവേഷണ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.ഒരന്തര്‍ദേശീയ ജര്‍ണലിന്റെ ചീഫ് എഡിറ്ററും നിരവധി അന്തര്‍ദേശീയ ശാസ്ത്ര ജര്ണലുകളുടെ റവ്യൂവറുമാണ് ഡോ. പ്രസാദന്‍.
സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിലെ മുന്‍ ശാസ്ത്രജ്ഞയും മേരീ മാത കോളേജിലെ മുന്‍ അസോസിയേറ്റ് പ്രൊഫസറും കണ്ണൂര്‍ സര്‍വകലാശാലയിലെ മുന്‍ അഡ്ജംക്ട് പ്രൊഫസറും മുന്‍ സിന്റിക്കേറ്റംഗവും നിലവില്‍ പി കെ കാളന് മെമ്മോറിയല്‍ കോളേജിലെ പ്രിന്‍സിപ്പാളുമായ ഡോ. ഏ.ആര് സുധാ ദേവിയാണ് ഭാര്യ. വാട്ടര്‍ റിസോഴ്സ് എന്‍ജിനിയര്‍ പ്രണോയ് പ്രസാദ്, ദീപേന്ദു പ്രസാദ് എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍