കെ.സുരേന്ദ്രന് വള്ളിയൂര്‍ക്കാവില്‍ സന്ദര്‍ശനം നടത്തി.
മാനന്തവാടി: എന്‍.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വള്ളിയൂര്‍ക്കാവില്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് കെ.സുരേന്ദ്രന് വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ മേലേക്കാവില് എത്തിയത്. ബി ജെ പി, യുവമോര്‍ച്ച നേതാക്കള്‍ ക്ഷേത്ര പ്രവേശന കവാടത്തില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് വള്ളിയൂരമ്മയെ തൊഴുത് പ്രസാദം സ്വീകരിച്ചു. വള്ളിയൂര്‍ക്കാവ് ഉത്സവ സമാപനത്തോടനുബന്ധിച്ച് നിരവധി വിശ്വാസികളാണ് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നത്.ഇവരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി, ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തിയ കെ സുരേന്ദ്രന് എക്സിക്യുട്ടീവ് ഓഫീസര്‍ ഉപഹാരം നല്കി. രാഹുലിനുള്ള യാത്രയയപ്പും, മോദിക്കുള്ള വരവേല്‍പ്പും വയനാട്ടിലെ ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞതായും 5 കൊല്ലം വിശ്വസിച്ച്, സ്നേഹം നല്കി പിന്തുണച്ച ആള് വഞ്ചിക്കുമ്പോഴുണ്ടാകുന്ന വിഷമം ചെറുതല്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഉത്സവാഘോഷ കമ്മിറ്റി ഓഫീസിലും ,താഴെ കാവിലുമെത്തിയ സ്ഥാനാര്‍ത്ഥി ഇവിടെ കൂടി നിന്നവരോട് കുശലന്വേഷണം നടത്തുകയും വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു, തുടര്‍ന്ന് റോഡ് ഷോയില്‍ പങ്കെടുക്കാനായി നിലമ്പൂരിലേക്ക് തിരിക്കുകയും ചെയ്തു,, തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി ഇന്നലെ കല്‍പ്പറ്റയില്‍ റോഡ് ഷോ നടത്തിയിരുന്നുവെങ്കിലും, ജനസമ്പര്‍ക്ക പ്രചരണ പരിപാടിക്കാണ് വള്ളിയൂര്‍ക്കാവില്‍ തുടക്കം കുറിച്ചത്, കെ പി മധു, സജി ശങ്കര്‍, ഇ പി സദാനന്ദന്, സന്ദീപ് വാര്യര്‍, കണ്ണന് കണിയാരം, അഖില്‍ പ്രേം സി,, സോജി സിറിയക്, മഹേഷ്, പ്രജീഷ്, പി അരവിന്ദാക്ഷന് എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍