സെര്‍വര്‍ തകരാര്‍: രജിസ്ട്രേഷന് വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങി.
മാനന്തവാടി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആധാരം രജിസ്ട്രേഷന് ഉള്‍പ്പെടെ രജിസ്ട്രേഷന് വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മൂന്ന് ദിവസമായി പൂര്‍ണ്ണമായും മുടങ്ങിയത് പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷിക്കുന്നു. ആധാരം രജിസ്റ്റര്‍ ചെയ്യാനും ,ബാധ്യത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്താനും കഴിയാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. ശനിയാഴ്ച രാവിലെ മുതലാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. രജിസ്ട്രേഷന് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ പേള്‍ സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. രജിസ്ട്രേഷന്, പണയാധാരം, ബാധ്യത സര്‍ട്ടിഫിക്കറ്റ് വിതരണം, പകര്‍പ്പ് അപേക്ഷകളുടെ വിതരണം, വിവാഹം രജിസ്റ്റര്‍ ചെയ്യല്‍, ഒഴു മുറി എന്നിവയെല്ലാം മുടങ്ങിയിരിക്കുകയാണ്. സ്ഥലം രജിസ്ട്രേഷന് നടത്തി പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ട്ടവും ഉണ്ടായി
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് സര്‍വ്വറിന്റെ നിയന്ത്രണം, സംസ്ഥാനത്ത് 3 15 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളാണ് ഉള്ളത്. ഇവിടങ്ങളിലായി പ്രതിദിനം 10000നും 15000നുമിടയില്‍ രജിസ്ട്രേഷനുകളാണ് നടക്കുന്നത്.
ജില്ലയില്‍ 7 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളാണ് ഉള്ളത് .ഇവിടങ്ങളില്‍ പ്രതിദിനം 20നു 25 മിനുമിടയില് രജിസ്ട്രേഷനുകളാണ് നടക്കുന്നത്, പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന് ഉന്നത അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം ഓഫീസുകളിലും സേവനങ്ങള്‍ നിലച്ചിരിക്കുകയാണ്. അതേ സമയം വകുപ്പില്‍ പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നതെന്നാണ് ഔദോഗിക വിശദീകരണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍