വന്യമൃഗ ശല്യത്തിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വയോധികനായ കര്ഷകന്.
മാനന്തവാടി: നിരന്തരം വന്യമൃഗ ഭീഷണിക്കിരയായ തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കാട്ടിക്കുളം എടയൂര്‍കുന്നിലെ പുത്തന്‍പുരയില്‍ പി.എല്‍.ബാവയെന്ന 74 കാരനാണ് ആത്മഹത്യാ ഭീഷണിയുമായി മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലെത്തിയത്. ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞതോടെ പ്രതിഷേധ സമരം അവസാനിപ്പിക്കുകയും ചെയ്തു.സ്വന്തം നിലയില്‍ തന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കര്‍ സ്ഥലത്ത് ഫെന്‍സിംഗ് നിര്‍മ്മിച്ചിട്ടും വന്യമൃഗ ശല്യത്തില്‍ നിന്നും രക്ഷയില്ലാതെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കര്ഷകന് ആത്മഹത്യാ ഭീഷണിയുമായി ഡി.എഫ്.ഒ ഓഫീസിലെത്തിയത്. കാട്ടാനകള്‍ തകര്‍ത്ത ഫെന്‍സിംഗ് നന്നാക്കി കൊടുക്കുമെന്നും കൃഷിയിടത്തില്‍ വാച്ചര്‍മാരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്നും കൃഷിനാശം കണക്കാന് ഇന്ന് തന്നെ റെയിഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരെ അയക്കുമെന്ന ഉറപ്പിന്മേലുമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.ലക്ഷങ്ങള്‍ മുടക്കി സ്വന്തം കൃഷിയിടത്തില്‍ ഫെന്‍സിംഗ് നിര്‍മ്മിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയായിരുന്നു തന്റെതെന്നും, വനം വകുപ്പ് കൈ ഒഴിയുന്ന അവസ്ഥ കൂടി വന്നതോടെയാണ് താന്‍ ആത്മഹത്യ ഭീഷണി മുഴുക്കിയതെന്ന് ബാവ പറഞ്ഞു.. ഡി.എഫ്.ഒ യുമായി ഒരു മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍