മരുന്ന് എത്തിയില്ല;18നുമേല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം വൈകും
തിരുവനന്തപുരം: വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ച ആരംഭിക്കാനിരുന്ന പതിനെട്ടിനുമേല്‍ പ്രായമായവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നു വിതരണം വൈകും. കമ്പനി കളില്‍നിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നട പടികള്‍ സ്വീകരിച്ചിരുന്നെങ്കിലും വാക്‌സിന്‍ എന്ന് എത്തിക്കാനാകുമെന്ന് കമ്പനികള്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ വൈകുന്നത്.ബുധനാഴ്ച വൈകുന്നേരം മുതല്‍, 18നു മുകളില്‍ പ്രായമായവര്‍ക്കുള്ള രജിസ്‌ട്രേ ഷന്‍ ആരംഭിച്ചിരുന്നു.ശനിയാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ചേ ഇതില്‍ നടപടി സ്വീകരിക്കാനാവൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പണം കൊടുത്ത് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം നിശ്ചയിക്കുമെന്നാ പറയുന്നതെന്നും അദ്ദേ ഹം പറഞ്ഞു. സംസ്ഥാനത്തിന് അടിയന്തരമായി 75 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദി ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തുനല്‍കി. 50 ലക്ഷം ഡോസ് കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനുമാണ് ആവശ്യപ്പെട്ടത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍