രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തി
കല്‍പ്പറ്റ: മലപ്പുറം ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം രാഹുല്‍ഗാന്ധി എം.പി ഇന്ന് വൈകിട്ടോടെ ജില്ലയിലെത്തി. വൈകിട്ട് ആറോടെയാണ് രാഹുല്‍ഗാന്ധി കല്‍പ്പറ്റയിലെത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുപരിപാടികളിലൊന്നും ഇത്തവണ രാഹുല്‍ഗാന്ധി പങ്കെടുക്കുന്നില്ല. ജില്ലയില്‍ പ്രധാനമായും മൂന്ന് പരിപാടികളിലാണ് രാഹുല്‍ പങ്കെടുക്കുക. നാളെ രാവിലെ 10ന് കലക്ടേറ്റില്‍ വെച്ച് നടത്തുന്ന കൊവിഡുമായി ബന്ധപ്പെട്ട യോഗത്തിലും തുടര്‍ന്ന് 11.30ന് നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ തല വികസന കോഓര്‍ഡിനേഷന്‍ മോണിറ്ററിംഗ്(ദിശ) യോഗത്തിലും എം.പി പങ്കെടുക്കും. മറ്റന്നാള്‍ ഉച്ചക്ക് രണ്ടിന് രാഹുല്‍ഗാന്ധി മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചക്ക് 3.30ഓടെ കണ്ണൂര്‍ വിമാനത്താവളം വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
രാഹുല്‍ഗാന്ധിയെ യൂത്ത്കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടി മുതല്‍ കല്‍പ്പറ്റ വരെ 17 കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന്റെ പോരാട്ടത്തിന് പിന്തുണയയര്പ്പിച്ച് പ്രവര്‍ത്തകര്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി അഭിവാദ്യം ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, കെ.സി റോസക്കുട്ടി ടീച്ചര്‍, യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് വി.ബി ശ്രീനിവാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ കരീം, പി.കെ ജയലക്ഷ്മി, ജില്ലാ യു.ഡി.എഫ് ചെയര്മാന് പി.പി.എ കരീം, കെ.പി.സി.സി സെക്രട്ടറിമാരായ കെ.കെ അബ്രഹാം, അഡ്വ. ടി.ജെ ഐസക്, എം.എസ് വിശ്വനാഥന്, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗങ്ങളായ പി.പി ആലി, അഡ്വ. എന്‍.കെ വര്‍ഗീസ്, പി.വി ബാലചന്ദ്രന്, കെ.എല്‍ പൗലോസ്, കെ.കെ അഹമ്മദ്ഹാജി, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമെത്തിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍