ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി:രാജ്യത്തിന്റെ അഭിമാനസ്തംഭമായിരുന്ന ബിഎസ്എന്‍എല്‍ നെ കുത്തകകള്‍ക്ക് അടിയറവ് വയ്ക്കുന്നതിനുള്ള ഗുഢനീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് കെപിസിസി അംഗംഗം കെ.എല്‍ പൗലോസ് ആരോപിച്ചു.ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനു പകരം അവരെ പൂര്‍ണ്ണമായും അവഗണിക്കുന്ന നയമാണ് ബിഎസ്എന്‍എല്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുല്‍പ്പള്ളി ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എല്‍ പൗലോസ്.മൊബൈല്‍ ഫോണുകള്‍ പലപ്പോഴും നിശ്ചലമാണ്,തകരാറിലായ ലാന്റ് ഫോണുകള്‍ സമയബന്ധിതമായിപുനക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല.വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് ആശ്രയിക്കേണ്ട സാഹചര്യത്തില്‍ പലപ്പോഴും നെറ്റ് കണക്ഷന് ലഭ്യമാകുന്നില്ല.ചുരുക്കത്തില്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താതിരിക്കയും ഇല്ലാത്ത സേവനത്തിന്റെ ഫീസ് പിടിച്ചു വാങ്ങുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ നയം തിരുത്തിയേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജോസഫ് പെരുവേലി അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ഉലഹന്നാന് നീറന്താനം, റെജി പുളിങ്കുന്നേല്‍, തങ്കപ്പന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍