പന്നി ഫാം കേന്ദ്രീകരിച്ച് നടത്തിയിരുന്ന വന്‍ വാറ്റുകേന്ദ്രം എക്സൈസ് തകര്‍ത്തു; ഒമിനി വാഹനമടക്കം രണ്ട് പേര് അറസ്റ്റില്‍
ബത്തേരി:പന്നി ഫാം കേന്ദ്രീകരച്ച് ചാരായം വാറ്റി വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് അസി:എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠനും സംഘവും പാപ്ലശ്ശേരി, വെള്ളിമല ഭാഗത്ത് നടത്തിയ റെയിഡില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 480 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍,5 ലിറ്റര്‍ ചാരായം,ചാരായം കടത്താന്‍ ഉപയോഗിച്ച മാരുതിവാന് എന്നിവ കസ്റ്റഡിയിലെടുത്തു. ചാരായം വാറ്റിയ ഇരുളം നങ്ങ്യാലില്‍ ഷിബിന്‍ ലാല്‍ (31),കേണിച്ചിറ പുറക്കാട്ടില്‍ ജിതിന് പി.വി (32) എന്നിവരെ അറസ്റ്റ് ചെയ്തു.പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി ശശികുമാര്‍,എം.ബി ഹരിദാസന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.കെ അനില്‍കുമാര്‍, അനീഷ് എ.എസ്, അമല്‍ തോമസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസ് ഈ ലോക്ക് ഡൗണ്‍ ആരംഭിച്ചതിനുശേഷം 20 അബ്കാരി കേസുകളിലായി 32.500 ലീറ്റര്‍ ചാരായം, 1835 ലീറ്റര്‍ വാഷ്, 4.875 ലീറ്റര്‍ തമിഴ്നാട് മദ്യം, 4.950 ലീറ്റര്‍ അരിഷ്ടം, 12.500 കിലോയോളം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍