താളൂര്‍ ചെക്പോസ്റ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
ബത്തേരി:കേരള തമിഴ് നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ താളൂരില്‍ ചെക്ക് പോയിന്റ് ആരംഭിച്ച് തമിഴ്നാട്ടില്‍ കുടുങ്ങിയ കണ്ണൂര്‍,കാസര്‍ഗോഡ്,കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലക്കാരെ ഇതുവഴി പാസ് കൊടുത്ത് കേരളത്തിലേക്ക് എത്തിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താളൂര്‍ ചെക്പോസ്റ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ ഇന്ദ്രജിത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിലവില്‍ പാസ്സിനായി അപേക്ഷിച്ചവര്‍ക്ക് വാളയാര്‍ ചെക്പോസ്റ് മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു.നീലഗിരി, ജില്ലയില്‍ ഉള്ളവര്‍ അത് വഴി വരണം എങ്കില്‍ 300സാ അധികം സഞ്ചരിക്കേണ്ടി വരുന്നു ഇത് അധികം ബാധ്യത യും സമ്പര്‍ക്കവും ഉണ്ടാക്കുന്നു.വയനാട് ജില്ലയിലെ പലരും കൃഷിക്കായി ആശ്രയിക്കുന്നത് നീലഗിരി ജില്ലയെ ആണ്.അവരില്‍ പലരും ഹീസറീംി കാരണം അവിടെ കുടുങ്ങിക്കിടക്കുന്നു.കൂടാതെ നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരി പഠനം നടത്തുന്നതും തമിഴ്നാട്ടിലെ സേലം, തിരുച്ചിറപ്പള്ളി, ഈറോഡ്, നാമക്കല്‍, വില്ലുപുരം എന്നിവിടങ്ങളിലെ കോളേജുകളില്‍ ആണ്. അവര്‍ക്കും വീട്ടിലെത്താനുള്ള പ്രധാന മാര്‍ഗം താളൂര്‍ വഴിയാണ്. കര്‍ണാടക വഴി വരണം എങ്കില്‍ അവിടുന്നു ഉള്ള പാസും ലഭിക്കണം. ഇതൊക്കെ വലിയ പ്രയാസം സൃഷിടിക്കുന്നതാണ്.കൂടാതെ മുത്തങ്ങ മാതൃകയില്‍ താളൂരില്‍ കോവിഡ് പരിശോധന നടത്താനുള്ള കേന്ദ്രവും ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം.നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഫ്സല് ചീരാല്‍, നെന്മേനി മണ്ഡലം പ്രസിഡന്റ് സുമേഷ് കോളിയാടി, ജിനു കോളിയാടി, ഹരി ശ്രീനിവാസന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍