വിവാഹത്തിനായി നീക്കി വെച്ച പണം നിര്‍ധനരോഗികള്‍ക്ക് നല്കി മാതൃകയായി വരനും കുടുംബവും.
പുല്‍പ്പള്ളി:വിവാഹത്തിനായി നീക്കി വെച്ച പണം നിര്‍ധനരോഗികള്‍ക്ക് നല്കി മാതൃകയായി വരനും കുടുംബവും.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കണ്ടംതുരുത്തിയില്‍ ജോസ് -ആന്‍സി ദമ്പതികളുടെ മകന് ഡിന്ജോയുടെ വിവാഹമാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ലളിതമായി നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ക്കായി നീക്കിവെച്ച രണ്ട് ലക്ഷം രൂപ നിര്‍ധനരോഗികള്‍ക്ക് നല്‍കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.ഇന്ന് രാവിലെ 11ന് മുള്ളന്‍കൊല്ലി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിരുന്നു വിവാഹം. 20ല്‍ താഴെ ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളുമെടുത്തായിരുന്നു വിവാഹം. ചടങ്ങളുകള്ക്കെത്തിയവരെല്ലാം മുഖാവരണം ധരിച്ചിരുന്നു. മാനന്തവാടി കല്ലോടി വെട്ടിയാങ്കല്‍ തോമസ്എല്സി ദമ്പതികളുടെ മകള്‍ അനുവാണ് വധു. വിവാഹം മാറ്റിവെക്കാതെയും ലളിതമായി നടത്തിയതിലൂടെയും 20 രോഗികള്‍ക്കായാണ് രണ്ട് ലക്ഷം രൂപ കൊണ്ട് സഹായം നല്‍കാനായത്.വരന് ഡിന്ജോ എറണാകുളത്തെ സ്വകാര്യകമ്പനിയിലെ അസി. മാനേജരായി ജോലി ചെയ്യുകയാണ്. അനു തൃശ്ശൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍