വന്യജീവി ശല്യം: കര്‍ഷകര്‍ ചെതലയം റേഞ്ച് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:രൂക്ഷമായ വന്യജീവിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടു പഞ്ചായത്തിലെ മൂഴിമല, കാപ്പിക്കുന്ന്, കുരിശുകവല, ചെറുവള്ളി, മാരപ്പന്മൂല പ്രദേശവാസികള്‍ മൂഴിമല വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാടിനോടു ചേര്‍ന്നുള്ള മൂഴിമലയിലും സമീപപ്രദേശങ്ങളിലും കര്‍ഷകജീവിതം വഴിമുട്ടിയിരിക്കയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് വന്യജീവികള്‍ വരുത്തിയത്. നിരവധി ഏക്കര്‍ നെല്‍കൃഷിയും നൂറുകണക്കിനു തെങ്ങും കാട്ടാനകള്‍ നശിപ്പിച്ചു. കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ വിഹരിക്കുകയാണ്. ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. കുരങ്ങുകളും പാടത്തും തോട്ടങ്ങളിലും കൂട്ടമായി എത്തുന്നുണ്ട്. കാപ്പിക്കുന്നിലും മൂഴിമലയിലുമായി അടുത്തിടെ മൂന്നു പേര്‍ക്കു കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നപരിഹാരത്തിനു വനം അധികൃതര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു സമരം.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജി റെജി അധ്യക്ഷത വഹിച്ചു. ബാബു നന്പുടാകം,സുകുമാരന്‍ വേങ്ങുംപുറത്ത്, ദിവാകരന്നായര് കാരക്കാട്ടിലിലഞ്ഞിക്കല്, രജനി ചന്ദ്രന്, രാജി ജോണ്സണ്, റീജ ജഗദേവന്‍, പി.ഡി. ജോണി, വിശ്വനാഥന് ചിറയില്‍, ഗിരിഷ്, ജോസ് വട്ടക്കുന്നേല്‍, ചക്കോ വട്ടക്കാട്ട്, ജോസ് പുതുശേരി, സെലിന് ജോസ്, സിന്ധു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍