മതിലിനു പകരം വീടുകള്‍ നിര്‍മിക്കാന്‍ നരേന്ദ്ര മോദി തയ്യാറാവണം:പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍
പനമരം:ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ചേരിപ്രദേശങ്ങളില്‍ ദാരിദ്രം മറച്ചുവെക്കുന്നതിനായി മതിലു കെട്ടുന്നതും കുടിയൊഴിപ്പിക്കുന്നതും പരിഹാസ്യമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. യൂത്ത് ലീഗ് പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ വീട്ടുമുറ്റം പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിലിനായി ചില വഴിക്കുന്ന തുകകൊണ്ട് അവര്‍ക്ക് വീടുനിര്‍മിച്ചു കൊടുക്കാനാണ് നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കേണ്ടത്. പൗരത്വ വിഷയത്തില്ഇത്ര വലിയ പ്രക്ഷോഭങ്ങള്‍കേന്ദ്ര ഭരണകൂടം പ്രതീക്ഷിച്ചിരുന്നില്ല.ഭരണഘടനയുടെ സംരക്ഷണത്തിനായി മോദിക്കെതിരായി രാജ്യമാസകലം പോരാട്ടം നടത്തുന്ന ഹൈന്ദവരുടെ സാന്നിധ്യം ഫാസിസ്റ്റുകളുടെ ഉറക്കം കെടുത്തുകയാണെന്നും തങ്ങള്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നും വിശ്രമമില്ലാത്ത വിധം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ലീഗ് നടത്തി കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. ജാബിര്‍ വരിയില്‍ അധ്യക്ഷ്യത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ സലീം മേമന .കെ ഹാരിസ് പടിഞ്ഞാറത്തറ.സി.കെ ആരിഫ്.പി.കെ അസ്മത്ത് കുനിയന്‍ അസിസ് ജാസര്‍ പാലക്കല്‍ .എ.ജാഫര്‍ മാസ്റ്റര്‍ ഉവൈസ് എടഖട്ടന് .ഹാരിസ് കാട്ടിക്കുളം പി.എ മുജീബ്. സൗജത്ത് ഉസ്മാന് .. റമീസ് പനമരം .അലി നെല്ലു ളളത്തില്‍ .പൊറളോത്ത് അമ്മദ് .കണ്ണോളി മുഹമ്മദ് .കടന്നോളി ഇബ്രാഹിം .കെ ടി സുബൈര്‍ എം.കെ ഷംസീര്‍.നൗഫല്‍ വടകര .ഷബിനാസ് ചങ്ങാടക്കടവ് .ദാവൂദ് കൈതക്കല്‍ .സുലൈമാന്‍ മരിക്കഞ്ചേരി കെ .ടി അഷ്കര്‍ .കെ എസ് നിസാര്‍ മുതിര നിസാര്‍ .മുനീര്‍ നീരട്ടാടി എന്നിവര്‍ പ്രസംഗിച്ചു .സി .പി ലത്തീഫ് സ്വാഗതവും അബ്ദുറഹിമാന് വാടോച്ചാല്‍ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍