മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആരംഭിച്ചു
പുല്‍പ്പള്ളി:മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രയര്‍ക്കീസ് ബാവായുടെ എണ്‍പത്തിയെട്ടാമത് ശ്രാദ്ധ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന മലബാര്‍ മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ നിന്ന് ആരംഭിച്ചു.തീര്‍ത്ഥയാത്രയുടെ ഉദ്ഘാടനം മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ.മത്തായി അതിരംപുഴയില്‍ പതാക കൈമാറി നിര്‍വഹിച്ചു.ഫാ.അബ്രാഹം വല്ലത്തുകാരന്‍ അധ്യക്ഷത വഹിച്ചു.ഭദ്രാസന വൈദിക സെക്രട്ടറിഫാ.ജോര്‍ജ് കവുങ്ങുംപ്പള്ളി, ഫാ: ഷിംസണ്‍ മത്തോക്കില്‍, ഫാ.എല്‍ദോസ് കൂരന്‍ താഴത്ത്, ഫാ: ബേസില്‍ കരനിലത്ത്, ഫാ. സിനു തെക്കേ തോട്ടത്തില്‍, ജോണ്സണ് കോഴാലി, പി സി മാത്യു ബെന്നി ഇലവും കുഴി എന്നിവര്‍ പ്രസംഗിച്ചു .തീര്‍ത്ഥയാത്ര കടന്നു പോകുന്ന വഴികള്‍ കേണിച്ചിറ, കല്‍പ്പറ്റ, ചിപ്പിലിത്തോട് ,കൂടരഞ്ഞി, തോട്ടുമുക്കം, അരീക്കോട്, മഞ്ചേരി ,പട്ടാമ്പി, തലശേരി, ദേശമംഗലം, തൃശുര് ,ചാലക്കുടി, കൊരട്ടി, അങ്കമാലി, പെരുമ്പാവുര് ,മുവാറ്റുപുഴ, കൂത്താട്ടുകുളം, ഏറ്റുമാനൂര്‍, കോട്ടയം ചിങ്ങവനം, ചങ്ങാനശേരി, തിരുവല്ല', വള്ളംക്കുളം, ആറന്മുള, പ്രക്കാനം, ഇലന്തുര്‍ ,ഓമല്ലുര്‍ വഴി മഞ്ഞിനിക്കര ദയറായില്‍ ഫെബ്രുവരി 7 ന് കാല്‍നട തീര്‍ത്ഥയാത്ര എത്തിച്ചേരും.മലബാറിന്റെ മണ്ണില്‍ നിന്ന്ആരംഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാല്നടതീര്ത്ഥയാത്രയാണ് ഈ വര്‍ഷത്തെ പരിശുദ്ധന്റെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രകള്‍ക്ക് ഫാ.എല്‍ദോ കുരന്താഴത്ത് ,ബെന്നി ചിറ്റേത്ത്,ബേസില്‍ കുളക്കാട്ടില്‍ എന്നിവരാണ് തീര്‍ത്ഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍