സ്വകാര്യ ഹോം സ്റ്റേ ആക്രമണം: ആദിവാസി സ്ത്രീ ചൂഷകര്‍ക്കുള്ള താക്കീത്:സിപിഐ മാവോയിസ്റ്റ്
കല്‍പ്പറ്റ:അട്ടമലയിലെ സ്വകാര്യ ഹോം സ്റ്റേ ആക്രമണം പാര്‍ട്ടി തീരുമാന പ്രകാരം നാടുകാണി ജനകീയ വിമോചന ഗറില്ലാ സേനയിലെ സഖാക്കള്‍ നടത്തിയതാണെന്ന് സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതി വക്താവ് വയനാട് പ്രസ്സ് ക്ലബിലേക്കയച്ച പത്രകുറിപ്പിലൂടെ പ്രസ്താവിച്ചു .അട്ടമലയിലെ പണിയ കോളനിയിലെ സ്ത്രീകള്‍ക്ക് നേരെ ഹോം സ്റ്റേയില്‍ എത്തിയ ടൂറിസ്റ്റുകളില്‍ ചിലര്‍ അരിയും മറ്റും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോവുകയും, അവരുടെ പെരുമാറ്റത്തില്‍ നിന്ന് തങ്ങള്‍ കെണിയില്‍ പെടുകയാണെന്ന് മനസ്സിലാക്കിയ അവര്‍ രക്ഷപ്പെടുകയായിരുന്നൂവെന്നും പത്രകുറിപ്പില്‍ പറയുന്നു.കോളനിയില്‍ പകല്‍ നേരത്ത് റിസോര്‍ട്ട് നടത്തിപ്പുകാരന്റെ അനാവശ്യ ക്ഷേമ അന്വേഷണവുമൊക്കെ ഈ ആക്രമണത്തിന് കാരണമാണെന്നും , ലൈംഗിക ചൂഷണത്തിന് ശ്രമിച്ച ടൂറിസ്റ്റുകള്‍ക്കും,ഇതിന് ഒത്താശ ചെയ്ത റിസോര്‍ട്ട് ഉടമകള്‍ക്കും ഇതൊരു താക്കീതാണെന്നു പത്ര കുറിപ്പില്‍ പറയുന്നു.
ടൂറിസം മേഖലയില്‍ സത്യസന്ധമായും,ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങള്‍ എതിരല്ലെന്നും, കോളനി പരിസരങ്ങളില്‍ ആദിവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നില്ക്കുന്ന മുഴുവന്‍ റിസോര്ട്ട്ക്കാരെയും,ടൂറിസ്റ്റുകളെയും അടിച്ചോടിപ്പിക്കാനും,ആദിവാസികളെ ടൂറിസ്റ്റുകള്‍ക്ക് കാഴ്ച വെക്കുന്ന സര്ക്കാര്ടൂറിസം മാഫിയ കൂട്ടുകെട്ടിനെതിരെ സമരം ചെയ്യാനും മുഴുവന്‍ ജനങ്ങളും ഐക്യപ്പെടണമെന്നും കത്തില്‍ പറയുന്നു.നാടുകാണി ഏരിയ സമിതി വക്താവ് അജിതയുടെ പേരിലാണ് പ്രസ്താവന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍