ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: ;പ്രതികളെ റിമാണ്ട് ചെയ്തു
മാനന്തവാടി:പുല്‍പ്പള്ളി ചേകാടിയില്‍ 33 കാരിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പുല്‍പ്പള്ളി പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച കീഴടങ്ങിയ ഇരുവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാണ്ട് ചെയ്യുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവും, സുഹൃത്ത് ചേകാടി തോണിക്കടവ് ടിഎ സനില്കുമാറുമാണ് റിമാണ്ടിലായത്. ഇരുവര്‍ക്കുമെതിരെ ബലാത്സംഗത്തിനും, വധഭീഷണിക്കും കേസെടുത്തിട്ടുണ്ട്. ഡിസംബര്‍ 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തറവാടിനോട് ചേര്‍ന്നുള്ള നെല്‍ക്കളത്തില്‍ രാത്രി കാവലിരിക്കാന്‍ യുവതി ഭര്‍ത്താവിനോടൊപ്പം പോയപ്പോഴാണ് സംഭവം. ഭര്‍ത്താവ് സുഹൃത്തിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കാര്യംപുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവതി വീട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് അവശനിലയിലായ യുവതിയെ മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പിതാവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പരാതി പ്രകാരം പുല്‍പ്പള്ളി പോലീസ് ഭര്‍ത്താവിനെതിരെയും, സനലിന്റെ പേരിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ മുങ്ങിയെങ്കിലും ശനിയാഴ്ച പോലീസില്‍ കീഴടങ്ങുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍