ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി ചേകാടിയില്‍ 33 കാരിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു.ഡിസംബര്‍ 18ന് രാത്രിയാണ് സംഭവം. തറവാടിനോട് ചേര്‍ന്നുള്ള നെല്‍ക്കളത്തില്‍ രാത്രി കാവലിരിക്കാന്‍ യുവതി ഭര്‍ത്താവിനോടൊപ്പം പോയപ്പോഴാണ് സംഭവം. ഭര്‍ത്താവ് സുഹൃത്തിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. കാര്യംപുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവതി വീട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് അവശനിലയിലായ യുവതിയെ മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പിതാവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പരാതി പ്രകാരം പുല്‍പ്പള്ളി പോലീസ് ഭര്‍ത്താവിനെതിരെയും, ചേകാടി തോണിക്കടവില്‍ സനലിന്റെ പേരിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന് ശേഷം പ്രതികള്‍ മുങ്ങിയിരിക്കുകയാണ്.
സംഭവത്തിന് ശേഷം അവശനിലയിലായ യുവതി ബന്ധുക്കളോട് പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ യുവതി ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവതിയെ മജിസ്ട്രേട്ടിന് മുമ്പില്‍ ഹാജരാക്കി രഹസ്യമെഴിയും രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേരിലും, സുഹൃത്ത് പുല്‍പ്പള്ളി ചേകാടി തോണിക്കടവില്‍ സനലിന്റെ പേരിലും കേസ് റജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ഡിവൈഎസ്പി യുടെ ചുമതല വഹിക്കുന്ന എസ്.എം.എസ് ഡിവൈഎസ്പി കെ.പി കുബേരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ വീട്, ബന്ധുവീടുകള്‍, സുഹൃത്തുക്കളുടെ വീടുകള്‍ തുടങ്ങി വ്യാപക തെരച്ചിലുമായി പോലീസ് സംഘം മുന്നോട്ട് പോകുന്നുണ്ട്. ഭര്‍ത്താവിന്റെ പീഡനം മൂലം മുമ്പ് അത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍