കെ.എസ്ആര്ടിസി സെന്ററിന് ശിലാസ്ഥാപനം നടത്തിയ ഐ.സി ബാലകൃഷ്ണന് എംഎല് എ ജനങ്ങളോട് മാപ്പ്പറയണം: സി.പിഐ എം
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരില്‍ ഇല്ലാത്ത കെ.എസ്.ആര്.ടി.സി സെന്ററിന് ശിലാസ്ഥാപനം നടത്തിയ ഐ.സി ബാലകൃഷ്ണന് എംഎല്‍എ ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.ഐ എം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നിലവില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭുമിയില്‍ എന്ത് പദ്ധതി നടപ്പിലാക്കണമെന്ന് തീരുമാനിക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയാണ്.എന്നാല്‍ നാളിതുവരെയായി ഇത് സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലന്നും 50 ലക്ഷം രൂപ ചിലവഴിച്ച് ബസ് സ്റ്റാന്‍ഡ് പണിയുമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കുന്ന എംഎല്‍എ യുടെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. മുള്ളന്‍കൊല്ലിക്കാരുടെ ചിരകാല അഭിലാഷമായ കെ.എസ് ആര് ടി സി ഡിപ്പോയെന്നത് ഭുമി ഏറ്റെടുത്ത് കൊടുത്താല്‍ സബ് ഡിപ്പോ ആരംഭിക്കാമെന്ന് കെ.എസ് ആര് ടി സി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരിക്കല്ലുര്േെ .തോമസ് ഫൊറോന പള്ളിയുടെ കീഴിലുള്ള രണ്ടേക്കര്‍ ഭുമി പഞ്ചായത്തിന് വിട്ട് നല്‍കിയത്. ഇതില്‍ ഒരേക്കര്‍ സൗജന്യമായും ബാക്കി ഒരേക്കര്‍ 45 ലക്ഷം രൂപ വിലയ്ക്കുമാണ് നല്‍കിയത് 2018 മാര്‍ച്ചില്‍ രജിസ്ട്രഷന് നടപടി പുര്ത്തികരിച്ചെങ്കിലും സര്‍ക്കാരിനോ ബോര്‍ഡിനോ ഭുമി വിട്ടു നല്കാന് പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ഇടപെടലായിരുന്നു പിന്നിട് എം എല്‍ എ ഫണ്ടില്‍ നിന്നും 50 ലക്ഷം രുപ ഡിപ്പോ ആരംഭിക്കുന്നതിന് അനുവദിക്കുമെന്ന് എം എല്‍ എ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാല്‍ കെ.എസ് ആര് ടി സി യ്ക്ക് യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്ത് കെ.എസ് ആര് ടി സി ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞാണ് ശിലാസ്ഥാപനം നടത്തിയത്.കെ.എസ് ആര് ടി സി അധികൃതരെ മാറ്റി നിര്‍ത്തി കൊണ്ട് നടത്തിയ ശിലാസ്ഥാപനത്തിന്റെ മറവില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി വന്‍ അഴിമതിയ്ക്ക് കുട്ടു നില്‍ക്കുന്നത്.സി.പി വിന്‍സെന്റ്, പി.എ മുഹമ്മദ്, പി.ജെ പൗലോസ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍