'സ്പര്‍ശം' പദ്ധതി ഉദ്ഘാടനം ചെയ്തു
പനമരം:പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിടയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പ്രശ്നപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ (സി.ആര്.സി )കേരളയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുമായി ചേര്‍ന്ന് 'സ്പര്‍ശം' എന്ന പേരില്‍ നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ ഉദ്ഘാടനം പനമരത്ത് വെച്ച് നടന്നു.വയനാട് ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ കെ.പി.ജോണ്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ചെറിയാന് അധ്യക്ഷതവഹിച്ചു.സി.ആര്.സി ഡയറക്ടര്‍ ഡോ.റോഷന് ബിജിലി പദ്ധതി വിശദീകരിച്ചു.ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സുനിത കെ.പി മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക,സാമൂഹ്യ നീതി ജില്ലാ ഓഫിസര്‍ പവിത്രന് തൈക്കണ്ടി,ഡോ.സുനീഷ്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്,ടി.ഇ.ഒ ശ്രിമതി ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷി വ്യക്തികള്‍ക്ക് അടിസ്ഥാനപരമായി കൈവശമുണ്ടായിരിക്കേണ്ട രേഖകള്‍ ലഭ്യമാകുക എന്നതാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി,പുല്‍പ്പള്ളി,പൊഴുതന,കല്‍പ്പറ്റ,മേപ്പാടി,തിരുനെല്ലി, പനമരം എന്നീ എട്ട് സ്ഥലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മെഗാ ക്യാമ്പുകള്‍ വഴിയാണ് ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്,യു.ഐ.സി കാര്‍ഡ്,ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.ജില്ലയിലെ 300 ഓളം വരുന്ന എസ്.ടി പ്രമോട്ടേര്‍സ്,പാരാലീഗല്‍ വൊളന്റിയേഴ്സ് എന്നിവര്‍ പരിപാടിയില്‍ പങ്കടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍