പുല്‍പ്പള്ളിയില്‍ ഗതാഗത പരിഷ്കരണം ഒക്ടോബര്‍ 15 മുതല്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്കരണം ഒക്ടോബര്‍ 15 മുതല്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി അറിയിച്ചു. അനശ്വര ജംഗ്ഷന് മുതല്‍ ആനപ്പാറ റോഡ് വരെ ഓട്ടോറിക്ഷാ റോഡിന് വലതുഭാഗം മുണ്ടോക്കുഴി ബില്‍ഡിംഗിന്റെ അവസാനം മുതല്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.മാനന്തവാടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ മുണ്ടോക്കുഴി ബില്‍ഡിംഗിന് മുന്നില്‍ നിര്‍ത്തി ആളുകളെ ഇറക്കാവുന്നതാണ്.റോഡിന് ഇടത് ഭാഗം അനശ്വര മുതല്‍ മീനംകൊല്ലി വില്ലേജ് ഓഫീസ് റോഡ് വരെ പാര്‍ക്കിംഗ് നിരോധിച്ചു. ഗുഡ്സ് ഓട്ടോറിക്ഷാ നിലവിലെ സ്ഥിതി തുടരും. വിമലാ മേരി മുതല്‍ ആനപ്പാറ വരെ റോഡിന് ഇടതുഭാഗം സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. അനശ്വര മുതല്‍ മുള്ളന്‍കൊല്ലി റോഡിന് വലത് ഭാഗം ഗവ. ആശുപത്രി വരെ നോ പാര്‍ക്കിംഗ്. പുന്നക്കപ്പള്ളി പെയിന്റ് കട മുതല്‍ ആംബുലന്!സ് പാര്‍ക്കിങ് അനുവദിച്ചു. ജെ ആന്‍്!ഡ് ജെകെ മുതല്‍ റോഡിന് ഇടത് ഭാഗം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ശ്രീഷ ഹോസ്പിറ്റലിന്റെ മുന്‍ഭാഗം ആശുപത്രി ആവശ്യങ്ങള്‍ക്ക് വരുന്ന വാഹനങ്ങള്‍ക്ക് 30 മിനിറ്റ് പാര്‍ക്ക് ചെയ്യാം. ഗവ. ആശുപത്രിയുടെ മുന്‍ഭാഗം ഓട്ടോറിക്ഷാ സ്റ്റാന്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് ശേഷം ഫോര്‍വീല്‍ ഓട്ടോറിക്ഷാ പാര്‍ക്കിംഗ് അനുവദിച്ചു. അനശ്വര ജംഗ്ഷന് മുതല്‍ ബസ്റ്റാന്റ് വരെ പൊതു സ്റ്റേജ് ഉള്‍പ്പെടെ ഇരുവശവും നോ പാര്‍ക്കിംഗ് ഏരിയ ആണ്. മരിയ മുതല്‍ ചുണ്ടക്കൊല്ലി റോഡ് സ്റ്റാന്റില്‍ മൂന്ന് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാം. ബാക്കി ഓട്ടോകള്‍ ചുണ്ടക്കൊല്ലി റോഡിലുള്ള വാഴക്കുല കടയുടെ മുന്‍വശം വൈദ്യുതി ട്രാന്‍സ്ഫോമറിന് താഴെ റോഡരികില്‍ പാര്‍ക്ക് ചെയ്യാം. ഈ റോഡിന്റെ ഇരുഭാഗവും ചുണ്ടക്കൊല്ലി റോഡിന്റെ വളവ് വരെ സ്വകാര്യ വാഹനങ്ങള്‍ പാര്‍്ക്കിംഗ് നിരോധനമുണ്ട്. ബസ്റ്റാന്റ് താന്നിത്തെരുവ് റോഡില്‍ നിലവില്‍ ഓട്ടോറിക്ഷാ പാര്‍ക്കിങ് ഔഷധി മുതല്‍ താന്നിത്തെരുവ് റോഡിന് വലതുഭാഗത്ത് പാര്‍ക്ക് ചെയ്യണം. റോഡിന് ഇടതുഭാഗം ബസ്റ്റാന്റ് മുതല്‍ അമ്പലം റോഡ് വരെ നോ പാര്‍്ക്കിംഗ്. അമ്പലം റോഡ് മുതല്‍ ദേവസ്വം ഷോപ്പിങ് കോംപ്ലക്സ് അവസാനം വരെ ടൂ വീലര്‍ പാര്‍ക്കിംഗും മൂന്ന് ലോക്കല്‍ ജീപ്പുകള്‍ക്ക് പാര്‍്ക്കിംഗ് ശേഷം ഗുഡ്സ് വാഹന പാര്‍്ക്കിംഗ് റോഡിന് അഭിമുഖമായി ബാക്കി ഭാഗം ഗ്രീന്‍വാലി റോഡ് വരെ സ്വകാര്യ പാര്‍ക്കിംഗും നിലവിലെ ട്രാക്ടര്‍, ടെമ്പോ സ്റ്റാന്റ് തല്‍സ്ഥിതി തുടരും. റോഡിന് വലതുഭാഗം വയനാട് െ്രെഡവിംഗ് സ്കൂള്‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ബസ്റ്റാന്രില് നിന്ന് ആളെയിറക്കിയ ബസ്സുകള്‍ എസ്എന്‍ഡിപി അമ്പലത്തിന് ശേഷം റോഡിന് ഇടതുഭാഗത്ത് പാര്‍ക്ക് ചെയ്യണം. ബസ്റ്റാന്റിന് മുന്നില്‍ സ്റ്റാന്റില്‍ കയറാതെ ബസ്സുകള്‍ ആളെയിറക്കാന്‍ പാടില്ല. മുഴുവന്‍ ബസ്സുകളും സ്റ്റാന്‍രില്‍ കയറി ആളെയിറക്കണം. അന്പലത്തിന്റെ മുന്‍വശത്ത് ഗുഡ്സ് ടാക്സി വാഹനങ്ങള്‍ ഒതുക്കി പാര്‍ക്ക് ചെയ്ത് ബാക്കി ഭാഗം െ്രെപവറ്റ് വാഹനങ്ങള്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു. 3.30 മുതല്‍ 7 മണിവരെയുള്ള സമയത്ത് ബസ്റ്റാന്രില് യാത്രക്കാരെ കയറ്റാതെയുള്ള ബസ്സുകള്‍ നിര്‍ത്തിയിടുന്നത് കര്‍ശനമായി നിരോധിച്ചു. ബസ്റ്റാന്രിനുള്ളില് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. മരിയ മുതല്‍ താഴെയങ്ങാടി വരെ നിലവിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റ് പേള്‍ മൗണ്ടിന് മുന്‍വശം വരെ തല്‍ സ്ഥിതി തുടരും. കാലിക്കറ്റ് വെജിറ്റബിള്‍സിന് എതിര്‍വശം പൂഴിക്കൊല്ലി രാജീവന്റെ കട മുതല്‍ ജീപ്പ്സ്റ്റാന്റ് ബെറ്റര്‍ മുതല്‍ കബനി റോഡ് വരെ ഓട്ടോറിക്ഷാ പാര്‍ക്കിങും ഹനുമാന് കോവില്‍ മുതല്‍ നിയാ ടെക്സ്റ്റയില്‍സ് വരെ നോ പാര്‍ക്കിങും നിയ മുതില്‍ വിജയ എല്‍.പി. സ്കൂള്‍ വരെ ടൂ വീലര്‍ പാര്‍ക്കിംഗും തുടര്‍ന്ന് പ്രശാന്തി ടൂറിസ്റ്റ് ഹോം വരെ സ്കൂളിന്റെ മുന്‍വശം ഒഴിവാക്കി ഫോര്‍ വീല്‍ വാഹനങ്ങളുള്‍പ്പെടെ പാര്‍ക്ക് ചെയ്യാം. ഐ.ടി.സി.ക്ക് മുന്നിലുള്ള ലോക്കല്‍ ജീപ്പുകള്‍ അലങ്കാറിന്റെ മുന്‍ഭാഗത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ മുത്തൂറ്റ് ബാങ്ക് കഴിഞ്ഞ് മെട്രോ ഇലക്ട്രിക്സ് വരെ പാര്‍ക്ക് ചെയ്യണം. താഴെയങ്ങാടിയിലെ ഓട്ടോസ്റ്റാന്റ് തല്‍സ്ഥിതി തുടരും. താഴെയങ്ങാടി പാലം മുതല്‍ ബീവറേജ് പരിസരം വരെ റോഡിന് ഇരുവശവും പാര്‍ക്കിംഗ് നിരോധിച്ചു. ബീവറേജ് കഴിഞ്ഞ് വലത് ഭാഗം കൃഷിഭവന് വരെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പാര്‍ക്കിംഗ്. പാലമറ്റം സിമന്റ് ബ്രിക്സിന് ശേഷം മീനംകൊല്ലിക്ക് പോകുന്ന റോഡ് വരെ മാര്‍ക്കിറ്റിന്റെ മുന്‍ഭാഗം 15 മിനിറ്റ് പാര്‍ക്കിംഗ്. ടൗണില്‍ വലിയ വാഹനങ്ങളില്‍ നിന്നുള്ള ചരക്കുകളുടെ കയറ്റിറക്ക് രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയും 3.30 മുതല്‍ അഞ്ച് വരെയും നിരോധിച്ചു. താഴെയങ്ങാടി മുതല്‍ ഉദയ തിയറ്റര്‍ വരെ റോഡിന് ഇടത് ഭാഗത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ടൗണില്‍ ഓടുന്ന ഓട്ടോകള്‍ക്ക് പഞ്ചായത്തും പോലീസും രേഖകള്‍ പരിശോധിച്ച് ഹാള്‍ട്ടിംഗ് നമ്പര്‍ നല്‍കും. എന്‍.എസ്.എസ്. ബില്‍ഡിംഗിന്റെ മുന്‍വശത്തുള്ള ഓഫീസിന്റെ മുന്‍വശത്തും കോ ഓപ്പറേറ്റീവ് കോളേജിലേക്ക് തിരിയുന്ന ഭാഗവും മുള്ളന്‍കൊല്ലി റോഡില്‍ രാമചന്ദ്രന് ഡോക്ടറുടെ ക്ലിനിക്കിന് മുന്നിലും മറ്റ് തിരക്കേറിയ സ്ഥാപനങ്ങളുടെ മുന്‍ഭാഗവും ഓരോ വണ്ടികള്‍ വീതം ഒഴിവാക്കി ക്രമീകരിക്കണം. നോ പാര്‍ക്കിംഗ് ഏരിയകളില്‍ കച്ചവട സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്നവര്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ മാറ്റേണ്ടതാണ്. ടൗണിനകത്ത് വാഹനങ്ങളില്‍ വെച്ചുള്ള വ്യാപരങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കാനും ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു. പോലീസിന്റെയും ആര്.ടി.ഒ.യുടെയും സഹായത്തോടെ ട്രാഫിക് പരിഷ്കരണം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനംമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍