ഗതാഗത നിരോധനത്തിനെതിരെ ഒറ്റക്കെട്ടായി വയനാട്..! ദേശീയ പാത 766ലെ ഗതാഗത നിരോധനം ഒറ്റക്കെട്ടായി നിന്നാല്‍ അതിജീവിക്കാം: പി.കെ.കൃഷ്ണദാസ്
ബത്തേരി:പ്രളയകെടുതി അതിജീവിച്ചതുപോലെ നമ്മള് ഒറ്റക്കെട്ടായി നിന്നാല്‍ ദേശീയ പാത 766ലെ ഗതാഗത നിരോധനവും നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.രാവിലെ 10.30ന് ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കനത്ത മഴയെ അവഗണിച്ചുകൊണ്ട് ജനം ദേശീയ പാത കയ്യടക്കുകയായിരുന്നു. ഇവര്‍ക്കു പിന്തുണയുമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് സമരപന്തലിലേക്ക് ഒഴുകിയെത്തിയത്.
ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ., അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂര്‍ സി.കെ.ശശ്രീദ്രന്ഡ ബത്തേരി രൂപതാ അദ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്. സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജീ ശങ്കര്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന് ചെറുകര, കെ.ജെ. ദേവസ്യ, ലീഗ് നേതാവ് ടി.മുഹമ്മദ്, കെ.എല്‍.പൗലോസ്, കെ.കെ.വാസുദേവന്‍, ലതാശശി, ടി.എല്‍.സാബു, പി.എം.ജോയി, അഡ്വ.ടി.എം.റഷീദ്, ബേബി വര്‍ഗ്ഗീസ്, കെ.എ.ആന്റണി, മുഹമ്മദ് പഞ്ചാര, കെ.ശശാങ്കന്, സി.കെ.സഹദേവന്, വി.വി.ബേബി, ടിജി ചെറുതോട്ടില്‍, പ്രശാന്ത് മലവയല്‍, സെഫീര്‍ പഴേരി, വി.മോഹനന്, പി.പി.അയ്യൂബ്, ഷബീര്‍ അഹമ്മദ് തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ള നേതാക്കള്‍ സമരമുഖത്ത് അണിനിരന്നു. രാവിലെ 10.30ന് ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കനത്ത മഴയെ അവഗണിച്ചുകൊണ്ട് ജനം ദേശീയ പാത കയ്യടക്കുകയായിരുന്നു. ഇവര്‍ക്കു പിന്തുണയുമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് സമരപന്തലിലേക്ക് ഒഴുകിയെത്തിയത്, മുപ്പോതോളം സംഘടനകള്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി പ്രകടനമായാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിയത് കോളേജ് വിദ്യാര്‍ത്ഥികള്‍ ചുമട്ടുതൊഴിലാളികള്‍, പ്രിന്റേഴ്സ് അസോസിയേഷന്, ഓട്ടോ തൊഴിലാളികള്‍ വിവിധ രാഷ്ട്രീയ പോഷക സംഘടനകള്‍ എന്നിവരടക്കം സമരത്തിന് പിന്തുണയുമായി എത്തി. ഗതാഗത നിരോധനത്തിനുള്ള നീക്കം ഉപേക്ഷിക്കുക എന്ന ആവശ്യവും ഉന്നയിച്ച് നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. സമരപന്തലില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ ഉച്ചയോടെയാണ് സേവ് ഗുണ്ടല്‍പേട്ട് ഫോറം നേതാക്കള്‍ സമരപന്തലില്‍ എത്തിയത്, വയനാടിന് സമാനമായുള്ള സമരം ഗുണ്ടല്‍പേട്ടയിലും ശക്തമാക്കുമെന്ന് നേതാക്കള്ജനങ്ങള്ക്ക് ഉറപ്പ് നല്ക്കി. ഗതാഗത നിരോധനം വയനാടിനെ എങ്ങിനെ ബാധിക്കുന്നുവോ അതുപോലെ... തങ്ങളെയും ബാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വയനാടിന് സമാനമായ സമരമുറ ഗുണ്ടില്പേട്ടയിലും തുടക്കം കുറിക്കുമെന്ന് നേതാക്കളായ മാതവ് നായിക്, പി.കെ.കുഞ്ഞുട്ടി, വസവരാജ് നായിക് ടി.വി., കസ്തൂരി, ബാബു പ്രസാദ് എന്നിവര്‍ അറിയിച്ചു. വൈകീട്ട് മുന്ന് മണിവരെ മഴയെ അവഗണിച്ചുകൊണ്ട് നടുറോട്ടില്‍ കുത്തിയിരുന്ന ആയിരങ്ങളെ സാക്ഷിയാക്കി പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്മാന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.യ്ക്ക് കണ്‍വീനര്‍ സൂരേഷ് താളൂര്‍ നാരങ്ങാ നീര് നല്‍കികൊണ്ടാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. ആര്ത്തരമ്പിയെത്തിയ ആയിരങ്ങളോടായി ആക്ഷകമ്മിറ്റി നേതാക്കള്‍ ഒരേ സ്വരത്തിലാണ് ദേശീയ പാത അടയ്ക്കരുത്. ജനങ്ങള്‍ തെരുവിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ഈ സമരം ഇന്നലെ മാത്രമാണ് അവസാനിച്ചത് സുപ്രീം കോടതിയുടെ വിധിക്കുശേഷം സമരത്തിന്റെ ഗതി എങ്ങോട്ടാണെന്ന് തീരുമാനിക്കുമെന്ന് നേതാക്കന്മാര് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരുന്നത്. രാവിലെ 10 മണിമുതല്‍ ദേശീയ പാത 766 ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍