മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്ക് സിപിഐഎം ഉപരോധിച്ചു.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്കില്‍ പന്ത്രണ്ടോളം നിയമനങ്ങള്‍ 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോഴ വാങ്ങിക്കൊണ്ട് നടത്താനിരുന്ന നിയമനങ്ങള്‍ സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സമരത്തിന്റെയും, പരാതിയുടെയും ഭാഗമായി സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാര്‍ , അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബാങ്കില്‍ ഇലക്ഷന് ഡിക്ലയര്‍ ചെയ്യുകയും,ആഗസ്റ്റ് 17ന് ഇലക്ഷന് നടക്കുന്ന സാഹചര്യത്തില്‍ കോഴവാങ്ങി കൊണ്ടുള്ള നിയമനം നടത്താനുള്ള നീക്കങ്ങള്‍ നടക്കുന്നൂവെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ യും സിപിഐഎമ്മും ഉപരോധസമരം നടത്തിയത്.എന്ത് വില കൊടുത്തും ഈ നിയമനം റദ്ദ് ചെയ്യുന്നതിനുവേണ്ടി നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും,ഈ മാസം17ന് നടക്കുന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ കര്‍ഷക സഹകരണ മുന്നണിയുടെ നേതൃത്വത്തില്‍ ,മുഴുവന്‍ കര്‍ഷകരെയും സംഘടിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സിപിഎം അറിയിച്ചു.കര്‍ഷക സഹകരണ മുന്നണി അധികാരത്തില്‍ വന്നാല്‍ മേല്‍ നിയമനം റദ്ദ് ചെയ്തു നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനു വേണ്ടി സുതാര്യമായി എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നടത്തുകയും ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.സിപിഎം പാടിച്ചിറ ലോക്കല്‍ സെക്രട്ടറി കെ വി ജോബി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.സിപി വിന്‍സെന്റ് അധ്യക്ഷതവഹിച്ചു.അജേഷ് പോളയ്ക്കല്‍,അജയകുമാര്‍ പി.ജി,പിഎസ് ജോണി, ഷൈജു നടക്കുഴ,റെജി തോമസ്,പി.പി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍