ലോറിയിടിച്ച് ചരിഞ്ഞ കാട്ടാനയുടെ ജഢം സംസ്ക്കരിച്ചു.
ബത്തേരി:ദേശീയപാത 766 ല്‍ മുത്തങ്ങ പൊന്‍കുഴിക്ക് സമീപം വച്ച് ലോറിയിടിക്കുകയും തുടര്‍ന്ന് ഇന്നലെ ചരിയുകയും ചെയ്ത കാട്ടാനയുടെ ജഢം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം സംസ്ക്കരിച്ചു. ഇന്ന് ഉച്ചയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം വനത്തില്‍ തന്നെ സംസ്കരിച്ചത്. വന്യജീവി സങ്കേതം എ.സി.എഫ് അജിത്.കെ.രാമന്, ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സത്യന്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യരാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. 25 വയസ്സുള്ള പിടിയാനയാണ് ലോറിയിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയും ഒരു ദിവസത്തിനുശേഷം ചരിയുകയും ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍ 46 ആര് 146 നമ്പര്‍ രജിസ്ട്രേഷനിലുള്ള ലോറി കസ്റ്റഡിയിലെതക്കുകയും, ലോറി ഓടിച്ചിരുന്ന ബാലുശ്ശേരി സ്വദേശിയായ ഷമിജ് എയാളെഅറസ്റ്റ് ചെയ്ത് കോടതിയല്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
വനംവകുപ്പിന്റെ പ്രസ്താവന
കാട്ടാന ലോറിയിടിച്ചു ചെരിഞ്ഞത്-റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരി: 10.07.2019 -ന് രാത്രി 7.30 മണിയോടെ വയനാട് വന്യജീവി സങ്കേതത്തില്‍ കൂടി കടന്നുപോകുന്ന ദേശീയ പാത 766 -ല്‍ സ്റ്റേറ്റ് ബോര്‍ഡറിനും തകരപ്പാടിക്കും ഇടയില്‍ പൊന്കുഴിയില്വച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരുകാട്ടാനയെ (പിടിയാനയെ) ലോറിയിടിച്ചു മാരകമായി പരിക്കേല്പ്പിക്കുയുണ്ടായി. ഈ സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍ 46 ആര് 146 നമ്പര്‍ രജിസ്ട്രേഷനിലുള്ള ലോറിയും, ലോറി ഓടിച്ചിരുന്ന ബാലുശ്ശേരി സ്വദേശിയായ ഷമിജ് എന്നയാളെയും കസ്റ്റഡിയിലെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് മുത്തങ്ങ റെയിഞ്ചിലെ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനില്‍ ഒ.ആര്.01/2019 ആയി കേസ് രജിസ്റ്റചെയ്ത് വാഹനവും പ്രതിയെയും കോടതിയല്‍ ഹാജരാക്കുകയും ചെയ്തു.
11.07.2019 ന് രാവിലെ തന്നെ ടി പരിക്കേറ്റ പിടിയാനയെ മയക്കുവെടിവച്ച് വയനാട് വന്യജീവിസങ്കേതത്തിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ടി ആനക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ടി ആനയെ നിരീക്ഷിക്കുന്നതിന് മുത്തങ്ങ റെയഞ്ചിലെ ആദിവാസി വാച്ചര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്.
എന്നാല്‍, ദൗര്‍ഭാഗ്യമെന്നോണം 11.07.2019 വൈകുന്നേരം 5.00 മണിയോടുകൂടി മുത്തങ്ങ റെയിഞ്ചിലെ കൗണ്ടന്‍വയല്‍ ഭാഗത്തു വച്ച് ടി പിടിയാന ചരിഞ്ഞതായി ആദിവാസി വാച്ചര്‍മാര്‍ അറിയിക്കുകയുണ്ടായി. വിവരം ലഭിച്ച ഉടന്‍ തന്നെ വൈല്‍ഡ്ലൈഫ് വാര്ഡന് അജിത്.കെ.രാമന്, മുത്തങ്ങ അസി. വൈല്‍ഡ്ലൈഫ് വാര്ഡന് കുമാരി. രമ്യാ രാഘവന്, ഡെപ്യുട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അംജിത്, വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ് രാഹുല്‍ രവീന്ദ്രന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ശ്രീ. രാഘവന്, ശ്രീ. കുഞ്ഞുമോന്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ശ്രീ. വിഷ്ണു, മോളിക്യുലാര്‍ അനലിസ്റ്റ് ശ്രീ. ജിഷ്ണു എന്നിവരടങ്ങിയ വനപാലക സംഘം സ്ഥലത്തെത്തുകുയും ചെയ്തു. എന്നാല്‍, മഴയും ഇരുണ്ട കാലാവസ്ഥയാലും മറ്റു കാട്ടാനകൂട്ടങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാലും മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യമായിരുന്നില്ല.
ഇന്ന് രാവിലെ 10.00 മണിയോടുകൂടി കോഴിക്കോട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തിലും മുത്തങ്ങ ആനക്യാമ്പിലെ കുങ്കി ആനകളുടെ സഹായത്തോടെയും ആരംഭിക്കുകയും ചെയ്തു. വിശദമായ പോസ്റ്റ് മോര്‍ട്ടത്തില്‍ പിടിയാനയുടെ വലതു തോളെല്ലിന് ഗുരതര ക്ഷതം ഏറ്റിട്ടുള്ളതായും, തോളെല്ല് ഒടിഞ്ഞ് നുറുങ്ങിയതായും കാണപ്പെട്ടിട്ടുണ്ട്. നെഞ്ചിന്‍കൂട് തകര്‍ന്ന് ശ്വാസകോശനാളത്തിലേക്ക് കയറിയ നിലയിലുമായിരുന്നു. ആയതുകൊണ്ടു തന്നെയുണ്ടായ ആന്തരിക രക്തശ്രാവം ഉണ്ടാവുകയും ആയതിന്റെ തുടര്‍ച്ചായായി ഉണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം.
ജഢം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് സംസ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വൈല്‍ഡ്ലൈഫ് വാര്ഡന് അജിത്.കെ.രാമന്, മുത്തങ്ങ അസി. വൈല്‍ഡ്ലൈഫ് വാര്ഡന് കുമാരി. രമ്യാ രാഘവന്, മുത്തങ്ങ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അംജിത്, വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ് രാഹുല്‍ രവീന്ദ്രന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ശ്രീ. രാഘവന്, ശ്രീ. കുഞ്ഞുമോന്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ശ്രീ. വിഷ്ണു, മോളിക്യുലാര്‍ അനലിസ്റ്റ് ശ്രീ. ജിഷ്ണു എന്നിവരടങ്ങിയ വനപാലക സംഘമാണ്.
സുല്‍ത്താന്‍ ബത്തേരി
12.07.2019
വൈല്‍ഡ്ലൈഫ് വാര്ഡന്
വയനാട് വന്യജീവിസങ്കേതം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍