ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന്റെ കടബാധ്യത എഴുതി തള്ളണം: ഐ സി ബാലകൃഷ്ണന്
പുല്‍പ്പള്ളി:പിതാവിന്റെ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത മരക്കടവിലെ കര്ഷകന് ചുളുഗോഡ് എങ്കിട്ടന്റെ കുടുംബത്തിന്റെ മുഴുവന്‍ കടങ്ങളും എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐ.സി ബാലകൃഷ്ണന് എം. എല്‍.എ ആവശ്യപ്പെട്ടു.വെങ്കിട്ടന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലാവസ്ഥ വ്യതിയാനവും കൃഷി നാശവും മൂലം കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്ന സാഹചര്യത്തില്‍ വായ്പ കുടിശികയുടെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കുന്ന സമീപനമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അദേഹം പറഞ്ഞു.എ.ഐ.സി.സി അംഗം കെ.സി റോസക്കുട്ടി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗം പി.എ.പ്രകാശന്, ജോസഫ് പെരുവേലി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീട് സന്ദര്‍ശിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍