വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍; ഇരയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പരാതി
തിരുനെല്ലി:തിരുനെല്ലി സ്റ്റേഷന് പരിധിയിലുള്ള യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 3 ലക്ഷം രൂപയോളം കവരുകയും ചെയ്ത കേസില്‍ ബെങ്കലൂരു സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബെങ്കലൂരു അന്തര്ഹള്ളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റിസ്വാന് ബാഷ (31) യാണ് കഴിഞ്ഞ ദിവസം ബെങ്കലൂരുവില് വെച്ച് തിരുനെല്ലി പോലീസിന്റെ പിടിയിലായത്.വിവാഹ വാഗ്ദാനം നല്കി യുവതിയെ നിരവധി തവണ പീഡനത്തിരയാക്കിയ റിസ്വാന് ഇതിനിടെ പല തവണകളായി 3 ലക്ഷം രൂപയോളം യുവതിയില്‍ നിന്ന് കൈപ്പറ്റിയിരുന്നു. ബലാത്സംഗത്തിനും, വഞ്ചനാക്കുറ്റത്തിനും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
യുവതി തന്റെ ബന്ധുവിന്റെ വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ടതായിരുന്നു റിസ്വാനെ. തുടര്‍ന്ന് ഇരുവരും ഫോണിലൂടെ അടുക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ റിസ്വാന് പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, വിവാഹ ശേഷം താമസിക്കാന്‍ ഫ്ലാറ്റും മറ്റും വാങ്ങാനാണെന്ന പേരില്‍ മൂന്ന് ലക്ഷത്തോളം രൂപ വാങ്ങുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം യുവതിയുടെ വീട്ടുകാര്‍ നടത്തിയെങ്കിലും വരന് വരാതെ മുങ്ങുകയായിരുന്നു. പിന്നീട് കഴിഞ്ഞ 6 മാസക്കാലം ഇയാളേക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതായതിനേത്തുടര്ന്ന് യുവതി മൂന്നാഴ്ച മുമ്പ്തിരുനെല്ലി പോലീസില്‍ പരാതി നല്കി. എന്നാല്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചയുടന് പ്രതി ഒളിവില്‍ പോകുകയായിരുന്നു.ബെങ്കലൂരുവില് പല മേല്‍വിലാസങ്ങളില്‍ മാറി മാറി താമസിച്ച് വന്നിരുന്ന ഇയാളെ പിടികൂടിയത് അന്വേഷണ സംഘത്തിന്റെ തീവ്രപ്രയത്നത്തിനൊടുവിലാണ്. തിരുനെല്ലി എസ് ഐ രജീഷ് തെരുവത്ത് പീടികയില്‍, സി പി ഒ മാരായ കെ ജെ ഷമ്മി ,എം ആര് ജിതിന് എന്നിവരാണ് സംഘാംഗങ്ങള്‍. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍