യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസറ്റ് കന്നാരം പുഴ കാട്ടുമാക്കേല്‍ നിധിന് പത്മനെ വെടിവെച്ചു കൊന്ന പുളിക്കല്‍ ഷാര്‍ലിയെ പോലീസ് അറസ്റ്റ് ചെയ്തു ചീയമ്പം 73 ല്‍ കേരള കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ പ്രതി ഒളിവിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നുച്ചയോടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് 2 മണിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസത്തോളം വനത്തില്‍ കഴിഞ്ഞതിനാലും മറ്റും അവശനായ പ്രതിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക ചികിത്സ നല്കി. പുല്‍പ്പള്ളി സിഐ, എസ് ഐ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഷാര്ലിയുടേയും, നിധിന്റേയും കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന അതിര്‍ത്തി പ്രശ്നവും, മറ്റ് വിഷയങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. സംഭവ ദിവസം നിവിനും അച്ഛനും ഷാര്‍ലിയെ മര്‍ദ്ദിച്ചതായും ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട്. പ്രാഥമിക ചികിത്സ നല്കിയ ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം നാളെ തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. നിധിനോടൊപ്പം വെടിയേറ്റ പിതൃസഹോദരന് കിഷോര്‍ മേപ്പാടി വിംസില്‍ ചികിത്സയില്‍ തുടരുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍