മധ്യവേനലവധിക്കാലം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയത് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.
മാനന്തവാടി: ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാര വിലക്ക് നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍.ടൂറിസം കേന്ദ്രങ്ങള്‍ നടത്തിപ്പ് ചുമതയലയുള്ള വന സംരക്ഷണ സമിതി അംഗങ്ങള്‍ക്ക് പുറമെ പ്രദേശവാസികളുമാണ് ജോലിയില്ലാതെ പ്രതിസന്ധിയിലായത്.വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന അവധി ദിവസങ്ങളിലെ വരുമാനം പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് കോടതി വിധിയിലൂടെ തിരിച്ചടിയുണ്ടായത്.സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനവാരമാണ് അടച്ചു പൂട്ടിയത്.ഇതോടെ ഈ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.മുന്നൂറോളം വനസംരക്ഷണ സമിതിയംഗങ്ങളാണ് ഇവിടെ ജോലി ചെയ്തു വന്നിരുന്നത്.ഇതിന് പുറമെ പ്രദേശത്തെ പ്രാദേശികകച്ചവടക്കാരും വീട്ടുകാരുമായി നിരവധി കുടുംബങ്ങള്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആശ്രയിച്ചായിരുന്നു ജീവിതംക്രമപ്പെടുത്തിയിരുന്നത്.വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയില്‍ ഉണ്ടായ ഹൈക്കോടതിവിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാണാസുര മീന്മുട്ടി വെള്ളച്ചാട്ടത്തോടനുബന്ധിച്ച് മാത്രം 53 വി എസ് എസ് അംഗങ്ങളും നാല്‍പ്പതോളം കുടുംബങ്ങളും കഴിയുന്നുണ്ട്.240 ഹെക്ടര്‍ വനഭൂമിയില്‍ കേവലം ഒരു ഏക്കര്‍ വനഭൂമിയിലൂടെ മാത്രമാണ് ഈ കേന്ദ്രത്തില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെയും സ്വന്തമായി വിലക്ക് വാങ്ങിയ സ്ഥലത്തുമാണ് ഈ കേന്ദ്രം പ്രവൃത്തിക്കുന്നത്.ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 69 ശതമാനം തുക വി എസ് എസ് അംഗങ്ങള്‍ക്ക് കൂലി നല്‍കാനും സാമൂഹ്യപ്രവര്ത്തനങ്ങള്ക്കുമാണ് വിനിയോഗിക്കുന്നത്.വനസംരക്ഷണത്തിനുള്പ്പെടെ പ്രയോജനപ്പെടുത്തിയിരുന്ന ടൂറിസം വരുമാനം തടസ്സപ്പെട്ടതോടെ അകപ്പെട്ട പ്രതിസന്ധിമറികടക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ് വനം വകുപ്പും നാട്ടുകാരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍