പുല്‍പ്പള്ളി അനഘാദാസ് കൊലക്കേസ്: പ്രതിക്ക് അഞ്ച് വര്‍ഷം തടവും,25000 രൂപ പിഴയും
പുല്‍പ്പള്ളി:കല്ലുവയല്‍ ജയശ്രീ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘാദാസി(17)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുല്‍പ്പള്ളി മാരപ്പന്മൂല പുലിക്കപറമ്പില്‍ അബ്ദുള്‍ റഹ്മാനെ(22) അഞ്ച് വര്‍ഷം തടവിനും, 25000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. 2014 ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനവും, അനഘയുടെ ജന്മദിനവുമായ ദിവസമാണ് കൊലനടന്നത്. ഗുണ്ടല്‍പേട്ട മദൂരിനടുത്തെ ബേരമ്പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ജന്മദിനവും വാലന്റെയിന് ദിനവും ആഘോഷിക്കാനായെന്ന വ്യാജേനെ അബ്ദുള്‍ റഹ്മാന് അനഘയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ചാമ്രാജ് നഗര്‍ എസ് പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കൊലപാതക കേസ് അന്വേഷിച്ചത്. 2014 ഫെബ്രുവരി 14ന് രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ഥിനിയുമായി അബ്ദുള്‍റഹ്മാന്‍ കക്കല്‍തൊണ്ടിയിലെത്തിയത്. തടാകത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസില്‍ നല്കിയ മൊഴി. എന്നാല്‍ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന പരിസരവാസികള്‍ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തടാകത്തിലിറങ്ങിയ അനഘയെ അബ്ദുള്‍ റഹ്മാന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്ത് അനഘ തിരികെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി അനഘയെ തടാകത്തില്‍ മുക്കി കൊലചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
തുടര്‍ന്ന് മൃതദേഹം തടാകത്തില്‍ തള്ളിയ ശേഷം അബ്ദുര്‍റഹ്മാന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ ഗുണ്ടല്‍പേട്ട പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി അബ്ദുര്‍റഹ്മാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക് വഴിതുറന്നത്. കൊലചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട അനഘയുമായി പ്രതിയായ അബ്ദുള്‍ റഹ്മാന് നിരന്തരമായി ഫോണില്‍ ബന്ധപ്പെടുകയും കുട്ടിയെ വലയിലാക്കുകയുമായിരുന്നു.
ഏതാനം സിനിമകളില്‍ അപ്രധാനമായ വേഷത്തില്‍ മുഖം കാണിച്ചിട്ടുള്ള അബ്ദുള്‍ റഹ്മാന് സിനിമാ നടന്നെ പേരിലായിരുന്നു വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വശത്താക്കിയിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍