അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം: എസ്.ആര്.പി
പുല്‍പ്പള്ളി:കേരളത്തിലെ ഇടതു വലത് ബിജെപി മുന്നണികള്‍ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് എസ്ആര്‍പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. അശോകന്.രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ പരസ്പരം മത്സരിക്കുന്ന മുന്നണികള്‍ ജനങ്ങളുടെ സ്വസ്ഥജീവിതം തകര്‍ക്കുകയാണെന്നും അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ആര്‍പി വയനാട് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതു വലതു മുന്നണികള്‍ എസ്ആര്‍പിയെ കേവലം വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും സാമൂഹിക നീതിയും ഉയര്‍ത്തിപ്പിടിച്ച് എസ്ആര്‍പിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുത്തുമെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ആര്‍പി ജില്ലാ പ്രസിഡന്റ് കെ.ആര്. ജയറാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രേംലാല്‍, കെ.വി. സഹദേവന്, കെ.കെ. കേശവന്, കെ. സൈജു, പി. ശ്രീധരന്, ടി.എം. ബിജു, എം.എ. സുധീഷ്, ഷിന്റോ കൊന്പനാല് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍