വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സ്ഥലം വിട്ടുകിട്ടാന്‍ ഇടപെടല്‍ നടത്തും: മന്ത്രി കെ.കെ.ശൈലജ
വാളാട്:വാടക കെട്ടിടത്തില്‍ വാളാട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്മ്മിക്കാന്റവന്യു വകുപ്പില്‍ നിന്ന് സ്ഥലം വിട്ടുകിട്ടുന്നതിന് വേണ്ടി ഇടപെടുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.വാളാട് ടൗണില്‍ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് നിര്‍മ്മിച്ച ഷോപ്പിംങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.റവന്യു വകുപ്പിന്റെ കൈവശം വാളാട് ആവശ്യമായ സ്ഥലം ഉണ്ട്.ഈ സ്ഥലം വിട്ടുകിട്ടിയാല്‍ ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കും.ആരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് ടൗണില്‍ ശൗചാലയം ഉള്‍പ്പെടെ സൗകര്യമുള്ള ഷോപ്പിംങ് കോംപ്ലക്സ് നിര്‍മ്മിച്ചത്.രണ്ട് കോടി ഏഴ് ലക്ഷം രൂപ ചെലവില്‍ 384 കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന ജലനിധി ശുദ്ധജല വിതരണ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.കമ്മ്യൂണിറ്റിഹാള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രനും, സാംസ്ക്കാരിക നിലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരനും, മത്സ്യ മാര്‍ക്കറ്റ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരനും ഉദ്ഘാടനം ചെയ്തു.ഒ.ആര്.കേളു എം.എല്‍.എ അധ്യക്ഷതവഹിച്ചു. തങ്കമ്മ യേശുദാസ്,എന്‍.എം.ആന്റണി, പി.ദിനേശ് ബാബു, എന്‍.ജെ.ഷജിത്ത്, ബാബു ഷജില്‍കുമാര്‍, ബിന്ദു വിജയകുമാര്‍, കെ.ഷബിത, കത്രീന മംഗലത്ത്, സല്‍മ മോയിന്‍, വി.കെ.ശശികുമാര്‍ ,ബെന്നി ആന്റണി ,സിന്ധു സന്തോഷ്, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍