പനമരം പുഴയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നായ്ക്കളുടെ ജഡം ;അധികൃതര്‍ക്ക് നിസംഗതയെന്ന് ആരോപണം; നാട്ടുകാര്‍ പ്രതിഷേധത്തില്‍
പനമരം: പുഴയില്‍ നായ്ക്കളുടെ ജഡം കൂട്ടത്തോടെ തള്ളിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സമീപവാസികള്‍. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും തന്നെ തൃപ്തികരമായ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായി. ഇതിനോടകം തന്നെ 13 നായ്ക്കളെയാണ് കൊന്നു തള്ളിയത്. രാവിലെ മാത്തൂര്‍ ചെക്ക്ഡാമിന് 50 മീറ്റര്‍ താഴെ രണ്ട് നായ്ക്കളുടെ അഴുകിയ ജഡം കണ്ടെത്തിയതോടെയാണ് ദുരൂഹതയേറിയത്. കഴിഞ്ഞ ദിവസം ചെറുപുഴ പാലത്തിന് 50 മീറ്റര്‍ അകലെയായിട്ടാണ് നായ്ക്കളുടെ ജഡം കണ്ടത്. ദിവസങ്ങള്‍ പഴക്കമുള്ള ജഡത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.തുടര്‍ന്ന് പനമരത്തെ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ജഡം പുഴയില്‍ നിന്നെടുത്ത് മറവ് ചെയ്തു. നായ്ക്കള്‍ പനമരത്തുള്ളതല്ലെന്ന കാരണവും അധികൃതര്‍ പറയുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. എന്നാല്‍ വീണ്ടും രണ്ട് നായ്ക്കളുടെ ജഡം കണ്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.പനമരം പുഴയുടെ വിവിധ പ്രദേങ്ങളില്‍ നിന്നും സി.എച്ച് റെസ്ക്യൂ ടീം അംഗങ്ങളും, സത്യം സ്വാശ്രയ സംഘം പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആണ് പൂതാടി , പുല്പള്ളി കണിയാമ്പറ്റ എന്നി പഞ്ചായത്തുകളിലെക്കു കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസിന് അടുത്തായി രണ്ട് നായ്ക്കളുടെ ജഡം കണ്ടെത് . ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തിവെപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മുന്‍കരുതല്‍ ഇതുവരെ എടുത്തിട്ടില്ല. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും ദുരുഹസാചര്യത്തില് നായ്ക്കളുടെ ജഡം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍