പനമരം പുഴയില്‍ നായകളുടെ ജഡം ;തെരുവ് നായശല്യം സഹിക്കവയ്യാതെ വിഷം കൊടുത്ത് കൊന്നതെന്ന് സംശയം
പനമരം ടൗണിനോട് ചേര്‍ന്ന് ചെറിയ പുഴയില്‍ നായ്ക്കളുടെ അഴുകിയ ജഡങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം മൂലമുള്ള ഗതികേടാണെന്ന് സംശയം. ഒരാഴ്ചയോളം പഴക്കമുള്ള എട്ടോളം നായകളുടെ ജഡങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പുഴയില്‍ കണ്ടെത്തിയത്. നായ്ക്കെളെല്ലാം തന്നെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചതായാണ് സൂചന. അതു കൊണ്ട് തന്നെ തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയ ആരോ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പുഴയില്‍ കണ്ട നായ്ക്കളുടെ ജഡങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പനമരം സി എച്ച് റെസ്ക്യൂ ടീം അംഗങ്ങളാണ് പുറത്തെടുത്ത് കുഴിച്ചിട്ടത്.രണ്ടുദിവസം തുടര്‍ച്ചയായി ജഡങ്ങള്‍ ഒഴുകി വന്നിട്ടും സംഭവത്തിലെ ദുരൂഹത മാറാത്തത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.അധികൃതരെ വിവരം അറിയിച്ചിട്ടും തൃപ്തികരമായ നടപടികള്‍ ആരും തന്നെ എടുത്തില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.. കഴിഞ്ഞ ദിവസം പോലീസ്, പഞ്ചായത്ത്, ആരോഗ്യ, മൃഗസംരക്ഷണവകുപ്പ് അടക്കമുള്ളവരെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ആദ്യ ദിനം അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രദേശത്തെ സത്യം സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ പനമരത്ത് ആരംഭിച്ച സിഎച്ച് റെസ്ക്യു ടീമിന്റെ സഹായത്തോടെയാണ് നായ്ക്കളെ പുഴയില്‍ നിന്ന് എടുത്ത് മറവ് ചെയ്തത്. ശുചീകരിച്ച് കുടിവെള്ളമായി ഉപയോഗിച്ച് വരുന്നതും, കൂടാതെ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്നതുമായ പ്രസ്തുത പുഴ വെള്ളത്തില്‍ അടിക്കടി നായകളുടെ ജഡം കണ്ടെത്തുന്നത് പ്രതിഷേധത്തോടൊപ്പം നാട്ടുകാരില്‍ ആശങ്കയും ഉളവാക്കുന്നുണ്ട്.തെരുവ് നായ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഗതികെട്ട ആരോ നായ്ക്കളെ വിഷം വെച്ച് കൊല്ലുന്നതായാണ് പൊതുവേ ഏവരും സംശയിക്കുന്നത്. എന്നാല്‍ അങ്ങനെയാണെങ്കില്‍ പോലും ജഡം പുഴയില്‍ തള്ളുക വഴി നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമാണുണ്ടാകുന്നതെന്നും ചിലര്‍ പ്രതികരിക്കുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയുംവേഗം ദുരൂഹതയുടെ ചുരുളഴി ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍