ചാക്കച്ചന്‍ ഇനി ഓര്‍മ്മയില്‍ മാത്രം ...! സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
പുല്‍പ്പള്ളി:ചാക്ക് വസ്ത്രത്തിനുള്ളിലെ അപൂര്‍വതകളുമായി ജീവിച്ച പുല്‍പ്പള്ളി താമരക്കാട്ടില്‍ ജോസഫ് എന്ന ചാക്കച്ചന്‍ ഇനി ഓര്‍മ്മയില്‍. കാല്‍നടയായി മരക്കുരിശുമേന്തി നടത്തിയ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിലൂടെ ശ്രദ്ധയേനായിരുന്ന ജോസഫ് ബുധനാഴ്ച്ച ചെന്നൈയില്‍ വച്ച് ലോറിതട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് ജോസഫിന്റെ മൃതദേഹം ചെന്നൈ മലയാളി അസോസിയേഷന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേട ത്തിന്റെയും വൈദികരുടേയും നേതൃത്വ ത്തില്‍ ശവസംസ്കാര ശുശ്രൂഷ നടത്തി. മൈലാപൂരില്‍ നിന്നും മലയാറ്റൂരിലേക്ക് കാല്‍നടയായി വരുന്ന ഇടയിലായിരുന്നു അപകടം. 2004 മുതല്‍ ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ മാത്രം ധരിച്ചായിരുന്നു ജോസഫിന്റെ ജീവിതം. ചാക്ക് വസ്ത്രം ധരിച്ച് മരക്കുരിശുമേന്തി മലയാറ്റൂര്‍ മലകയറുന്നതിന് പോകുന്ന ജോസഫിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നതോടെയാണ് ജോസഫ് ശ്രദ്ധേയനാകുന്നത് .പുല്‍പ്പള്ളി ടൗണില്‍ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ജോസഫിന്റെ ജീവിതം.
പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികന്റെ ജീവിതം തന്നെ ഉദ്യോഗജനകമായ കഥ പോലെയാണ്. കോഴിക്കോട് കല്ലാനോട് സ്വദേശിയായിരുന്ന ജോസഫ് 1965ലാണ് വയനാട്ടിലെത്തുന്നത്. പാടിച്ചിറ അങ്ങാടിയില്‍ വെള്ളം ചുമന്നും ജീവിതം തുടങ്ങി. പ്രദേശവാസികള്‍ക്ക് ഏത് കാര്യത്തിലായാലും സഹായം തന്നെയായിരുന്നു ജോസഫ്.
ഇതിനിടയില്‍ ഡെല്‍ഹിയിലേക്ക് പോകുകയും അവിടുത്തെ മദര്‍തെരേസാ ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകളാണ് ജോസഫിന്റെ ജീവിതത്തിന് മറ്റൊരുമാനം നല്‍കിയത്. അദ്ദേഹം സാധാരണ ചിന്തകളില്‍ നിന്നും മാറിക്കൊണ്ടിരുന്നു. വിദേശ വസ്ത്രധാരണരീതി അനുകരിച്ച് ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കുന്ന ഫാഷനുകള്‍ ജോസഫിനെ മാറി ചിന്തിപ്പിച്ചു. അങ്ങനെ 2004ല്‍ ധരിച്ചിരുന്ന വസ്ത്രം മാറ്റി ചാക്കുകൊണ്ട് വസ്ത്രമുണ്ടാക്കി ഇടാന്‍ തീരുമാനിച്ചു. പതിയെ പതിയെ അതൊരു ശീലമായി മാറി. വാടകവീട്ടില്‍ ഒറ്റക്കായിരുന്നു താമസം. 19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭാര്യ ഉപേക്ഷിച്ചുപോയത്. രണ്ട് മക്കളില്‍ ഒരാള്‍ മരിച്ചു. ചാക്കിനുള്ളിലെ ജീവിതം അവര്‍ക്ക് നാണക്കേടുണ്ടാക്കുന്നത് കൊണ്ട് തന്നെ പരസ്പരമുള്ള കൂടിക്കാഴ്ചകളുണ്ടായില്ല. വയസ് 70 കഴിഞ്ഞിട്ടും കൂലിപ്പണി ചെയ്തു തന്നെയായിരുന്നു ജോസഫ്ജീവിച്ചു വന്നിരുന്നത്. പുല്‍പ്പള്ളി ടൗണില്‍ ചാക്ക് ധരിച്ചിറങ്ങുമ്പോള്‍ പലരും ജോസഫിനെ കളിയാക്കുമായിരുന്നു. സ്ഥിരമായി പോകാന്‍ തുടങ്ങിയതോടെ ആ കാഴ്ച ആര്‍ക്കും പുതുമയില്ലാതായെന്നും ജോസഫ് പറയുമായിരുന്നു. ചാക്ക് വസ്ത്രം ധരിച്ച് മരക്കുരിശുമേന്തി മലയാറ്റൂര്‍ മലക്കയറ്റത്തിന് പോകുന്ന ജോസഫിന്റെ ചിത്രം സോഷ്യല്‍മീഡിയകള്‍ ഏറ്റെടുത്തിരുന്നു. 16 തവണ ഇത്തരത്തില്‍ ജോസഫ് മലയാറ്റൂര്‍ മല കയറിയിട്ടുണ്ട്. ചാക്ക് തുന്നി വസ്ത്രമുണ്ടാക്കുന്നതിന് കോഴിക്കോട് വലിയങ്ങാടിയിലേക്കാണ് ജോസഫ്പോകാറുണ്ടായിരുന്നത്. ഒരുതവണ പോകുമ്പോള്‍ 10 ചാക്കെങ്കിലും വാങ്ങും. ഉള്ളില്‍ നേര്‍ത്ത തുണിവെച്ച് തുന്നിപ്പിടിച്ചെടുക്കാനും സമയമേറെ വേണം. പക്ഷേ തീരുമാനിച്ചുറച്ച ഒരു കാര്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. എന്തിരുന്നാലും അപൂര്‍വ്വമായൊരു വ്യക്തിത്വമാണ് ജോസഫിന്റെ വേര്‍പാട്ടിലൂടെ നഷ്ടമാവുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms