രഞ്ജി ട്രോഫി; ഗുജറാത്ത് 162 റണ്‍സിന് പുറത്ത്;കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടമായി
കൃഷ്ണഗിരി : പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന് 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.ം185 റണ്‍സ് പിന്തുടരുന്ന ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ 162ല്‍ ഒതുക്കി. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യറും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ബേസില്‍ തമ്പിയും നിധീഷും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനും 36 റണ്‍സെടുത്ത കലേറിയയ്ക്കും മാത്രമാണ് കേരള ബൗളിങ്ങിനെതിരേ അല്‍പ്പമെങ്കിലും പിടിച്ചുനില്ക്കാന് സാധിച്ചത്.രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.കളി തുടങ്ങി ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ കേരളം മൂന്ന് വിക്കറ്റെടുത്തു. രണ്ടാം ദിനം കളി തുടങ്ങി മൂന്ന് ഓവറിനുള്ളില്‍ തന്നെ ഗുജറാത്തിന് വിക്കറ്റ് നഷ്ടപ്പെട്ടു. 14 റണ്‍സെടുത്ത റിജുള്‍ ഭട്ടിനെ സന്ദീപ് വാര്യര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. തൊട്ടടുത്ത ഓവറില്‍ ധ്രുവ് റാവലിനെ ബേസില്‍ തമ്പി ക്ലീന്‍ ബൗള്‍ഡാക്കി. 52 പന്തില്‍ 17 റണ്‍സായിരുന്നു ധ്രുവിന്റെ സമ്പാദ്യം. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത അക്സര്‍ പട്ടേലിനെ സന്ദീപ് വാര്യര്‍ ബൗള്‍ഡാക്കി.
നേരത്തെ ഗുജറാത്തിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റണ്‍സിന് അവസാനിച്ചിരുന്നു. കേരളത്തിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയത് ഗുജറാത്തിന്റെ പേസ് ബൗളര്‍മാരാണ്. 33 പന്തില്‍ 37 റണ്‍സെടുത്ത ബേസില്‍ തമ്പിയായിരുന്നു ടോപ് സ്കോറര്‍.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ സഞ്ജു വി. സാംസണ് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായി. ഇടതുകൈവിരലിന് പരിക്കേറ്റ സഞ്ജു രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങില്ല. നാലാഴ്ച്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. ചൊവ്വാഴ്ച വീണ 13 വിക്കറ്റുകളും പേസ് ബൗളര്‍മാരാണ് സ്വന്തമാക്കിയത്.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെ കീഴടക്കിയാണ് കേരളം തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറിലെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍