കടബാധ്യത മൂലം കര്ഷകന് ആത്മഹത്യ ചെയ്തു ;ധനകാര്യസ്ഥാപനങ്ങളില്‍ 60 ലക്ഷത്തോളം കടമുള്ളതായി ബന്ധുക്കള്‍
പുല്‍പ്പള്ളി: ഇരുളം അങ്ങാടിശേരി ചാത്തമംഗലം പന്നിമറ്റത്തില് ദിവാകരന് (63) നെയാണ് വീടിനുള്ളില്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് ദിവാകരന് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുളം ഗ്രാമീണ ബാങ്കില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത വായ്പ ഇപ്പോള്‍ കുടിശ്ശികയായി അറുപത് ലക്ഷം രൂപയായതായി ബന്ധുക്കള്‍ പറഞ്ഞു. ബത്തേരി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികയടക്കം അഞ്ച് ലക്ഷം രൂപയും, കെ.എസ്.എഫ്.ഇ.യില്‍ നാല് ലക്ഷം രൂപയും കടമുള്ളതായും ഇവര്‍ പറയുന്നു. മൂന്നരയേക്കര് സ്ഥലം ഉണ്ടെങ്കിലും കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിച്ചതോടെ യാതോരു വരുമാനവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ദിവാകരന്റെ ഭൂമിയില്‍ ഒരുഭാഗം വനംവകുപ്പ് കണ്ടുകെട്ടിയതോടെ 2003 മുതല്‍ ഭൂമിക്ക് നികുതിയടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.ബാങ്ക് അധികൃതര്‍ ജാമ്യം നിന്നവരുടെ പേരില്‍ ലോണ്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത് ദിവാകരന് മനോവിഷമത്തിന് കാരണമായതായും അതുകൊണ്ട്തന്നെ ആള് മനോവിഷമത്തിലായിരുന്നൂവെന്നും ബന്ധുക്കള്‍ പറയുന്നു. രണ്ട് മാസം മുമ്പാണ് ഭാര്യ ലീല കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചത്. ഒറ്റയ്ക്കായിരുന്നു ദിവാകരന് താമസിച്ചിരുന്നത്. കേണിച്ചിറ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മക്കള്‍: രാഹുല്‍, ധനില്‍. മരുമക്കള്‍: സൂര്യ, അശ്വതി. റവന്യൂ റിക്കവറി നോട്ടീസടക്കമയച്ച് കൊണ്ടുള്ള ബാങ്ക് അധികൃതരുടെ നടപടികളാണ് ദിവാകരന് ആത്മഹത്യ ചെയ്യാന്‍ കാരണമാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍