ഓട്ടോയില്‍ കടത്തിയ കഞ്ചാവ് പിടികൂടി; സംഭവത്തിനിടെയുണ്ടായ അപകടത്തില്‍ എക്സസൈസ് സിഐയുടെ കാലൊടിഞ്ഞു
വയനാട് എക്സൈസ് ഇന്റലിജന്റ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മുട്ടില്‍ ചേനംകൊല്ലിയില്വെച്ച് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തികൊണ്ട് വന്ന ചീരാല്‍ കുടുക്കി മംഗലം വീട്ടില്‍ അഷറഫ് (28) നെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് പിടികൂടാനുള്ള ശ്രമത്തനിടെ വീണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫിന്റെ കാലൊടിഞ്ഞു.മുട്ടില്‍ ചേനംകൊല്ലി ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബത്തേരി ഭാഗത്ത് നിന്നും കെഎല്‍ 73 എ 7954 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചത്. ഓട്ടോറിക്ഷ തടയാനുള്ള ശ്രമത്തിനിടെ വീണതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫിന്റെ കാലിന് പരുക്കേറ്റു. വീഴ്ചയുടെ ആഘാതത്തില്‍ ഇദ്ധേഹത്തിന്റെ കാലിന്റെ അസ്ഥി പൊട്ടുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എക്സൈസ് ഇന്റലിജന്റ്സ് ഇന്‍സ്പെക്ടര്‍ എംകെ സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പിഎസ് വിനീഷ്, പിടി സജിമോന്‍, പികെ പ്രഭാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രകാശന്, അനില്‍കുമാര്‍, റഷീദ്, മുജീബ്, െ്രെഡവര്‍മാരായ പിജെ ചാക്കോ, വീരാന്‍കോയ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍