എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപക മഞ്ഞപ്പിത്ത ബാധ; പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം സ്ഥിരീകരിച്ചു; ഊര്‍ജ്ജിത പ്രതിരോധനടപടികളുമായി ആരോഗ്യവകുപ്പ്
വയനാട് എഞ്ചിനീയറിംഗ് കോളേജിലെ പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധയുള്ള കുട്ടികളെല്ലാം തന്നെ വീടുകളിലും ആശുപത്രിയിലുമായി കഴിയുകയാണ്. വെള്ളിയാഴ്ചമുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ച് തുടങ്ങിയത്. ഹോസ്റ്റലുകളിലും വീടുകളിലും നിന്നുമായി വരുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അസുഖബാധയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞപ്പിത്തത്തിന്റെ ഉത്ഭവ സ്ഥാനം കോളേജ്തന്നെയാണെന്നാണ് അനുമാനം.അതിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുമുള്ള വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കോളേജിലെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് രണ്ട് കിണറുകളെയാണ്. ഈ രണ്ട് കിണറുകളും അണുനശീകരണം ചെയ്തിരുന്നതായും, വെള്ളം ഫില്‍ട്ടര്‍ ചെയ്ത ശേഷമാണ് ഉപയോഗിക്കുന്നതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോളേജില്‍ നിന്നുമാണ് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചതെന്നുള്ളതിനാല് കിണറുകളിലെ വെള്ളത്തിന്റേയും, ഫില്‍ട്ടര്‍ ചെയ്ത വെള്ളത്തിന്റേയും സാമ്പിളുകള്‍ ആരോഗ്യവകുപ്പ് വിദഗ്ധ പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്. കൂടാതെ പാത്രങ്ങള്‍ കഴുകാനായി പരിസരത്തെ പുഴവെള്ളവും ഇവിടെ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ പുഴവെള്ളത്തിന്റെ സാമ്പിളും പരിശോധനക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എട്ടു വിദ്യാര്‍ത്ഥികളില്‍ ഇന്നലെതന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രണ്ട് പേര്‍ക്കും, ഇതിനുമുമ്പ് പനിബാധിച്ച് വീട്ടില്‍ പോയിരുന്ന അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മഞ്ഞപ്പിത്തബാധിതരുടെ എണ്ണം പതിനഞ്ചായത്. ആര്‍സിഎച്ച് ഓഫീസര്‍ ഡോ.അജയന്, പേര്യ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലീല തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോളേജ് സന്ദര്‍ശിച്ച് അടിയന്തിര പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ല ആരോഗ്യവകുപ്പ് അറിയിച്ചു. മഞ്ഞപ്പിത്തത്തിന്രെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ പതിനഞ്ച് ദിവസം മുതല്‍ നാല്‍പ്പത്തഞ്ച് ദിവസം വരെയുള്ള പിരീഡിനുള്ളിലാണ് രോഗാവസ്ഥ പ്രകടമാകുക. അതുകൊണ്ട് തന്നെ ഈ കാലയളവിനുള്ളില്‍ രോഗബാധിതര്‍ പുറത്ത് നിന്നും കഴിച്ച ഭക്ഷ്യവസ്തുക്കളെപറ്റിയും മറ്റും ആരോഗ്യവകുപ്പ് അന്വേഷിച്ച് വരുന്നതായും, നിലവില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും, എന്നാല്‍ വേണ്ട ജാഗ്രതപുലര്ത്തിവരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍