ഇടവകകള്‍തോറും ജാഗ്രതാസമിതികള്‍ രൂപീകരിക്കണം:കാത്തലിക് ലെമെന്‍സ് അസോസിയേഷന്
പുല്‍പ്പള്ളി:കത്തോലിക്കാ സഭയില്‍ ഇടവകകള്‍തോറും ജാഗ്രതാസമിതികള്‍ രൂപീകരിക്കണമെന്ന് കാത്തലിക് ലെമെന്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു.പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്ന സഭയെ നവചൈതന്യം നല്കി ആത്മീയതയില്‍ അധിഷ്ഠിതമായ ഒന്നാക്കി മാറ്റുവാന്‍ പറ്റുന്ന കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുകയും അത് വിശ്വാസികള്‍ക്കിടയില്‍ എത്തിക്കുകയും വേണം. മെത്രാന്മാരും, പുരോഹിതരും വിശ്വാസികളേയും സന്യസ്തരേയും അടിമകളെപ്പോലെ കണ്ട് അടിച്ചമര്ത്തു കയും ആധിപത്യസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആത്മീയത നശിപ്പിക്കാനേ ഉതകുന്നുള്ളു. ആത്മവിമര്ശനത്തിനും നവീകരണത്തിനും സഭ തയ്യാറാകണമെന്ന് പുല്‍പ്പളളി വിജയ ഹൈസ്കൂളില്‍ ചേര്‍ന്ന കാത്തലിക് ലെമെന്‍സ് അസ്സോസ്സിയേഷന്‍ വയനാട് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
റോബിന് സംഭവം മുതല്‍ ഇങ്ങോട്ട് ഫ്രാങ്കോ വരെയുളള അപചയ പരമ്പരകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സഭാ നേതൃത്വത്തിന് ഒളിച്ചോടാന്‍ കഴിയില്ല. പൊതുസമൂഹത്തില്‍ മെത്രാന്മാരുടേയും, പുരോഹിതരുടേയും നീചപ്രവര്‍ത്തികള്‍ മൂലം കോടിക്കണക്കിന് വിശ്വാസികള്‍ അപമാനിക്കപ്പെടുന്നു. ക്രൈസ്തവരുടെ മനസ്സാക്ഷി സഭാനേതൃത്വത്തിന് എതിരാണെന്ന യാഥാ ര്ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ മെത്രാന്മാരും പുരോഹിതരും തയ്യാറാകണം. ഫ്രാങ്കോയുടെ ശാരീരകവും മാനസികവുമായ പീഡനത്തിനെതിരെ ഐതിഹാസികമായ സഹനസമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് വേണ്ടി സത്യസന്ധമായ നിലപാടുകള്‍ എടുക്കാതെ വേട്ടക്കാരനൊപ്പം നിന്ന് അണിയറ നീക്കങ്ങള്‍ നടത്തുന്ന കേരള മെത്രാന്‍സമിതിയുടെ പ്രവര്‍ത്തന ശൈലി കുറ്റകരവും ദൈവനിഷേധവുമാണ്. വിമര്‍ശിക്കുന്നവരേയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരേയും സഭാവിരുദ്ധരും ദൈവനിഷേധികളുമെന്ന് പറഞ്ഞ് അടിച്ചമര്‍ത്തുകയും പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ക്രിസ്തീയതയല്ല. പലമെത്രാന്മാരുടേയും, പുരോഹിതരുടേയും മനസ്സാക്ഷി പീഡിതര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ അനുവദിക്കുന്നില്ല. സമരരംഗത്ത് സധൈര്യം മുന്നേറിയ സഹോദരിമാരെപ്പോലെ മറ്റ് പല കന്യാസ്ത്രീകളും പരസ്യമായി രംഗത്ത് വരുമോയെന്ന് അവര്‍ ഭയപ്പെടുന്നു.
വിശ്വാസികള്‍ നല്കുന്ന പരാതികള്‍ യാതൊരു അന്വോഷണവുമില്ലാതെ ചവറ്റുകുട്ടയില്‍ തളളുന്ന ഏകാധിപത്യ പ്രവര്‍ത്തനശൈലി സഭാകേന്ദ്രങ്ങള്‍ അവസാനിപ്പിച്ചേ മതിയാകു. പാസ്റ്ററല്‍ കൗണ്‍സില്‍ പോലെയുളള രൂപതാസമിതികളില് മെത്രാനെ വണങ്ങുന്നവരേയും ആശ്രിതവത്സരേയും മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിക്കുകയാണ് പതിവ്. മെത്രാന്പറയുന്നത് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട സമിതികളാണ് ഇത്തരത്തിലുള്ളതെല്ലാം. ജനാധിപത്യ രീതിയില്‍ എല്ലാ സമിതികളും പുനസംഘടിപ്പിക്കുകയും വിശ്വാസികളുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുകയും വേണം. പുരോഹിതരെ പറ്റിയുള്ള പരാതികള്‍ അന്വേഷിക്കുവാനും പരിഹരിക്കുവാനും അല്മായരെ ഉള്‍പ്പെടുത്തി രൂപതാതലത്തില്‍ പ്രത്യേകപരാതി പരിഹാരസെല്ലുകള്‍ രൂപീകരിക്കണം. രൂപതകളുടേയും ഇടവകകളുടേയും പ്രവര്‍ത്തനത്തില്‍ പൊതുസമീപനവും ഘടനയും ഉണ്ടാകണം. ഓരോ പുരോഹിതനും ഓരോ അധികാര കേന്ദ്രമാകാന്‍ പാടില്ല.
ഇടവകകളിലേയും രൂപതാകേന്ദ്രങ്ങളിലേയും ധനാഗമമാര്ഗ്ഗവും വിനയോഗവും പൂര്‍ണ്ണമായും സുതാര്യവും സത്യസന്ധവുമായിരിക്കണം. സഭയുടെ ഭൗതീകസാമ്രാജ്യം വിശ്വാസികളില്‍ നിന്ന് സംഭരിക്കുന്ന പണം ഉപയോഗിച്ച് കെട്ടി ഉയര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ അതിന്റെ ക്രയവിക്രയങ്ങളില്‍ വിശ്വാസികള്‍ക്ക് പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടാകണം. നല്ലവരായ പുരോഹിതരേയും അല്മായരേയും ഉള്‍പ്പെടുത്തിയുള്ള സോഷ്യല്‍ ഓഡിറ്റിംഗ് സമ്പ്രദായം സഭയില്‍ ആവശ്യമാണ്.
മാനന്തവാടി രൂപതയില്‍ വിശ്വാസികളില്‍ നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് മംഗലാപുരത്തും ബാംഗ്ലൂര്‍ സിറ്റിയിലും ഭൂസ്വത്ത് വാങ്ങിയിരുന്നു. കോടിക്കണക്കിന് മൂല്യമുള്ള ഈ ഭൂസ്വത്ത് രൂപത വിറ്റ് പണമാക്കി. ഈ പണം എന്ത് ചെയ്തുവെന്ന് അറിയാനുളള അവകാശം ഓരോ വിശ്വാസിക്കുമുണ്ട്. ഈ ഇടപാടില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഈ വസ്തുവില്പ്പനയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താന്‍ അല്മായരെ ഉള്‍പ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണം. കമ്മീഷന് റിപ്പോര്‍ട്ട് എല്ലാ ഇടവകകളിലും പ്രസിദ്ധീകരിക്കണം.
രാജ്യത്തെ നിയമവും ധാര്‍മ്മികതയും പോലും പാലിക്കാതെ ‘കാനന്‍ നിയമം’ എന്ന ഏതോ ഒരു ‘ഭീകരസാധന‘ത്തിന്റെ പേര് പറഞ്ഞ് സഭയിലെ വിശ്വാസികളേയും കന്യാസ്ത്രീകളേയും അടിമകളായി കരുതി ആത്മീയാധികാരത്തിന്റേയും ഭൗതീകസമ്പത്തിന്റേയും മറവില്‍ നടക്കുന്ന നീതിനിഷേധവും ചൂഷണവും ഇനിയെങ്കിലും അവസാനിപ്പിക്കുവാന്‍ സഭാനേതൃത്വം തയ്യാറാകണമെന്ന് കാത്തലിക് ലെമെന്‍സ് അസ്സോസ്സിയേഷന്‍ ആവശ്യപ്പെട്ടു.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കുവേണ്ടി നടത്തിയ ഐതിഹാസികസമരത്തിന് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. എന്നാല്‍ നീതിക്കുവേണ്ടി കണ്ണീരോഴുക്കിയ കന്യാസ്ത്രീകളോടൊപ്പം നിന്ന് ഒരു ആശ്വാസവാക്ക് പറയുവാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിപോലും തയ്യാറായില്ലായെന്നത് പൊതുമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും അപലപനീയവുമാണ്. അവര്‍ക്ക് വേണ്ടത് വോട്ടും അധികാരവുമാണ്. അതിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണമെന്ന അധാര്‍മി കമായ സമീപനത്തെ സമ്മേളനം അപലിപിക്കുന്നു.
സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്ത മാനന്തവാടി രൂപതാ അധികാരികള്‍ക്കെതിരെ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സിസ്റ്ററിന് സംഘടനയുടെ സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തു.
യോഗത്തില്‍ വി.എസ് ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.എല്‍ ജോര്‍ജ്ജ് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. ജോസ് .പി തേനേത്ത്, എന്‍.ജെ ജോണ്‍. കെ.എം ജോസഫ്, പി.എം ജോസഫ്, സോയ കെ.എം, കെ.കെ ജോര്‍ജ്ജ്, ജോസ് പാഴൂക്കാരന്, ഐവാച്ചന്.റ്റി.ജെയിംസ്, ശ്രീ.ബാബു ഫിലിപ്പ്, എന്‍.യു ഇമ്മാനുവല്‍, ജോണ്സണ്.പി.ജോസഫ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍