'വ്യക്തിത്വ വികാസത്തിന് മുപ്പതു തത്ത്വങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു
'വ്യക്തിത്വ വികാസത്തിന് മുപ്പതു തത്ത്വങ്ങള്‍'എന്ന ജുനൈദ് കൈപ്പാണിയുടെ പുസ്തകം കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്തെഴില് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനു നല്കി പ്രകാശനം ചെയ്തു.പ്രധാന ഷോറൂമുകളില്‍ ലഭ്യമാണ്.അതുപോലെനേരിട്ട് വാങ്ങാന്‍ പറ്റാത്തവര്‍ക്കു തപാലില്‍ ലഭിക്കാനുംപ്രസാധകര് സൗകര്യമൊരുക്കിയിരിക്കുന്നു.പുസ്തകത്തിന്റെ അവതാരിക എഴുതിയത് റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പളും ഗ്രന്ഥകാരനും കോളമിസ്റ്റുമായ കെ.സി.ഷൈജലാണ്.
അവതാരികയില്‍ പുസ്തകത്തെ കുറിച്ചു അദ്ദേഹം എഴുതിയ ഏതാനും വരികളിലൂടെ....
'മനസ്സ് തുറന്ന് ചിരിക്കുന്ന മനുഷ്യന് പൂത്തുലഞ്ഞുനില്ക്കുന്ന ചെടിയെപ്പോലെയാണു' ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാര്‍ഡ് ജേതാവും ലെറ്റ്സ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും കൂടിയായ ശ്രീ ജുനൈദ് കൈപ്പാണിയുടെ ഈ പുസ്തകത്തില്‍ നിന്നുള്ള ഒരു വാക്യമാണിത്. ഇത് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണു എനിക്ക് മനസ്സില്‍ വരുന്നത്. ഒന്ന്, ഇത് പറയുന്ന ആളുടെ ആധികാരികത. രണ്ട്, ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്ന, പുസ്തകത്തിന്റെ ആഴം.
പൂത്തുലഞ്ഞു നില്ക്കുന്ന പൂച്ചെടിയെപ്പോലെ സുമധുരമായി പുഞ്ചിരിച്ചുകൊണ്ടല്ലാതെ ഞാന്‍ ഇന്നേവരെ ജുനൈദിനെ കണ്ടിട്ടില്ല. മനസ്സും ധിഷണയും ഒരേപോലെ ശാന്തവും സക്രിയവും സുന്ദരവുമായ ഒരു മനുഷ്യസ്നേഹി, സാമൂഹിക പ്രവര്ത്തകന്, മനശ്ശാസ്ത്രകാരന്, എഴുത്തുകാരന് അതാണു ജുനൈദ്. അങ്ങിനെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഹൃദയത്തില്‍ നിന്ന് നിര്ഗ്ഗളിക്കുന്നതാവും ഈ വാക്യം ; ഏറ്റവും ആധികാരികമായിത്തന്നെ.
ഈ വാക്യം ഈ പുസ്തകത്തിന്റെ ഒരടയാളവാക്യം കൂടിയാണു. രൂപത്തില്‍ ചെറുതെങ്കിലും ഉള്‍ക്കനത്താല്‍ ഭാരമേറിയതാണു ഈ പുസ്തകം. നിത്യ ജീവിതത്തെ ഉല്ലാസപൂര്ണ്ണവും പ്രസാദാത്മകവും വിജയസുരഭിലവുമാക്കാന് എന്തൊക്കെയാണോ അനിവാര്യമായിട്ടുള്ളത് , അതെല്ലാം ഇവിടെ തെളിഞ്ഞു കാണാം. സരളവും സുന്ദരവുമായ ഭാഷയില്‍ , ആറ്റിക്കുറുക്കി അവതരിപ്പിച്ചിട്ടുള്ള ഈ ജീവിത തത്ത്വങ്ങളെ അതേപടി പിന്തുടരുക ; അത്ര മാത്രമേ അനുവാചകന് ചെയ്യേണ്ടതുള്ളൂ സ്വന്തം ആകാശത്തില്‍ മഴവില്ല് തെളിഞ്ഞു വരുന്നത് കാണാം. ഈ പുസ്തകത്തിന്റെ വിപുലീകൃത രൂപമുള്‍പ്പെടെ കനപ്പെട്ട അനവധി ഗ്രന്ഥങ്ങള്‍ ജുനൈദിന്റേതായി ഇനിയും പുറത്തുവരുമെന്നുറപ്പാണു. മികച്ച ഈ കൃതിയെ ആദരപൂര്‍വം അനുമോദിച്ചുകൊണ്ട് അനുവാചകര്‍ക്കു നിര്‍ദ്ദേശിക്കുന്നു..'
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍