രാത്രിയാത്ര നിരോധനം;സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹം:വ്യാപാരി യൂത്ത് വിംഗ്.
ബത്തേരി:രാത്രിയാത്ര നിരോധനം നീക്കുന്നതിനാവിശ്യമായ നടപടിക്രമങ്ങള്‍ നടത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരി യൂത്ത് വിംഗ്.കര്‍ണ്ണാടക മുഖ്യമന്ത്രി കേരളവുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് കഴിഞ്ഞ ദിവസം ബാഗ്ലൂരില്‍ പറഞ്ഞിരുന്നു.ഈ വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വനത്തില്‍ അഞ്ച് ഫ്ളൈ ഓവറുകളും,ബാക്കി സ്ഥലങ്ങളില്‍ എട്ട് അടി ഉയരത്തില്‍ ഇരുമ്പ് വേലിയും തീര്‍ത്ത് പ്രശ്നം പരിഹരിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.ഇതിനാവശ്യമായി വരുന്ന തുകയുടെ പകുതി കേന്ദ്രം വഹിക്കുമെന്നും പറഞ്ഞതിനെ വളരെ സന്തോഷത്തോടെയാണ് വയനാടന്‍ ജനത കാണുന്നതെന്നും യൂത്ത് വിംഗ് പ്രസ്താവിച്ചു.ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നിരോധനത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയും വന്യമൃഗങ്ങള്‍ക്ക് മറ്റു ശല്യങ്ങള് ഉണ്ടാവുകയുമില്ല. പ്രകൃതി സ്നേഹികള്‍ക്കും അനുകൂലിക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗമാണിത്.എന്നാല്‍ കേന്ദ്രം നേരിട്ട് ഇടപെട്ട് വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും വയനാട്ടിലെ ജനപ്രതിനിധികളും പ്രതിപക്ഷവും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലാ എന്നത് പ്രതിഷേധാര്‍ഹമാണ് എന്ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരി യൂത്ത് പ്രതിനിധികള്‍ പറഞ്ഞു.യൂത്ത് പ്രസിഡന്റ് സംഷാദ് പി, ഫസല്‍, ഷെറിന്, അബ്ദുള്‍ ഖാദര്‍ ,നൗഷാദ്, രെഞ്ജു, ഫാസില്‍, വിപിന്‍, ഉമ്മര്‍, നൗഷാദ്, ജെസീര്‍ ജെറോം എഡിസണ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍