ആകെയുണ്ടായിരുന്ന നടപ്പാലവും ഒലിച്ചുപോയി ; പുറം ലോകവുമായി ഒറ്റപ്പെട്ട് നെട്ടറ കോളനി വാസികള്‍
തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നെട്ടറ ആദിവാസി കോളനിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പ മാര്‍ഗ്ഗമായ നെട്ടറ നടപ്പാലം കനത്ത മഴയില്‍ തകര്‍ന്നു. കോളനി വാസികള്‍ക്ക് പ്രധാന നിരത്തുമായി ബന്ധപ്പെടാന്‍ കാളിന്ദി നദിക്ക് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച മരപ്പാലമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. ഇതോടെ കോളനി വാസികള്‍ക്ക് ഇനി പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇനി മുതല്‍ നാല് കിലോമീറ്ററോളം ചുറ്റേണ്ട ഗതികേടാണുള്ളത്. പ്രായമായ രോഗികളും , വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ വലയുമെന്നുറപ്പാണ്.
പാലത്തിനായി എം.എല്‍.എ ഓആര്‍ കേളു അനുവദിച്ച പത്ത് കോടി രൂപ ഉപയോഗിച്ച് എത്രയും വേഗം പാലം നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മരപാലം ആദ്യമേ ഭാഗികമായി തകര്‍ന്നിരുന്നുവെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ കോളനിവാസികള്‍ ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അവശേഷിച്ച ഭാഗവും തകര്‍ന്നതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പാലമുള്ളപ്പോള് ഒരു കിലോ മീറ്ററില്‍ താഴെ മാത്രം നടന്നാല്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയുമായിരുന്ന കോളനിവാസികള്‍ ഇനി മുതല്‍ നാല് കിലോ മീറ്ററോളം ചുറ്റേണ്ട ഗതികേടിലാണ്.നെട്ടറ പാലത്തിനായി സ്ഥലം എം.എല്‍.എ ഓആര്‍ കേളു പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാലം പണിയുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയും, മറ്റ് പ്രാഥമിക നടപടികളും പൂര്‍ത്തിയായെങ്കിലും സാങ്കേതിക നൂലാമാലകള്‍ കാരണം നിര്‍മ്മാണ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.സമകാലിക സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ പാലം നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍