കാലവര്‍ഷം: സര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കണം: യൂത്ത്ലീഗ്
കല്‍പ്പറ്റ: കനത്ത മഴയില്‍ വയനാട് ജില്ലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചുട്ടുള്ളതെന്നും നാശനഷ്ടമുണ്ടായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ശക്തമായ മഴ മൂലം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്. നുറുകണക്കിനാളുകളുടെ വീടുകള്‍ ഭാഗീകമായും, ചിലവീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നെല്ല്, വാഴ ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍പ്പെട്ട് നശിച്ചത് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ബാങ്കില്‍ നിന്നും മറ്റും ലോണെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ഭുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെയുള്ളവര്‍ക്ക് പ്രയാസം സുഷ്ടിക്കുന്നതായി ഫിറോസ് ചൂണ്ടിക്കാട്ടി. ജില്ലയില്‍ കാലവര്‍ഷം രൂക്ഷമായി ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്ണമായിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണ്. ഇവര്‍ക്ക് താല്കാലികാശ്വാസം നല്കാന് പോലും ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുന്നില്ല. നഷ്ടം സംഭവിച്ചവര്‍ വില്ലേജ് ഓഫീസറെ സമീപിക്കുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയെ കാണാന്‍ പറഞ്ഞ് ജനങ്ങളെ നെട്ടോട്ടമോടിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ അടിയന്തിര സഹായം നല്കാറുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കലക്ടറുടെ ദുരിതാശ്വാസ ഫണ്ടില്ഒരു രൂപ പോലുമില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം കൃഷി നശിച്ചവരുടെ ലിസ്റ്റ് വാങ്ങി എന്നല്ലാതെ ഇത് വരെയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കാലവര്‍ഷത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാന് അടിയന്തിര നടപടി സ്വികരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ജില്ലയില്‍ യൂത്ത്ലീഗ് നേതൃത്വം കൊടുക്കുമെന്നും ഫിറോസ് പറഞ്ഞു. മുണ്ടേരി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് സന്ദര്‍ശിച്ചു. യു.സി.രാമന്എക്സ് എം.എല്‍.എ, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, ജന.സെക്രട്ടറി സി.കെ ഹാരിഫ്, റസാഖ് കല്‍പ്പറ്റ, പി. ബീരാന്‍കോയ, ഷമീം പാറക്കണ്ടി സാജിത് കുന്നത്ത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍