എം.എസ്.എഫ് കലക്ട്രേറ്റ് ഉപരോധിച്ചു.
കല്‍പ്പറ്റ:വയനാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉയര്‍ത്തി എം.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. മുഴുവന്‍ സര്‍ക്കാര്‍,എയ്ഡഡ് ഹൈസ്ക്കൂളുകളും ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേസ് ചെയ്യുക,പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കുക,ഡിഗ്രി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക,സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവകോളേജ് ആരംഭിക്കുക,കെ.എസ്.ആര്.ടി.സി കണ്സഷന് നടപടികള്‍ ലഘൂകരിക്കുക,അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്നും ദ്വാരക പോളിടെക്നിക്ക് മാറ്റി സ്ഥാപിക്കുക,മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കോളേജ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുക,വെറ്റിനറി സര്‍വ്വകലാശാലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് എം എസ് എഫ് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.തുടര്‍ന്ന് മണിക്കൂറുകളോളം കലക്ട്രേറ്റിന്റെ ഇരു കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഡി ഡി ഇ യുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.കലക്ട്രേറ്റ് ഉപരോധം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് വി പി സി ലുഖ്മാനുല്‍ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, കാട്ടി ഗഫൂര്‍, ഷാ ബാസ് അമ്പലവയല്‍, ശഫീഖ് അണിയാരത്ത്, ഫായിസ് തലക്കല്‍, അജ്മല്‍ ആര്‍വാള്‍, റമീസ് ചെതലയം എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് ഷംസീര്‍ ചേലക്കല്‍, ആസിഫ് പടിഞ്ഞാറത്തറ, അജ്മല്‍ വാകേരി, ഷംസീര്‍ മാനന്തവാടി, ഷാനിദ് തരുവണ ,ജംഷീദ് വേങ്ങൂര്‍,നിസാം ഇസ്മായില്‍ ഖാന് ,റിന്‍ഷാദ് മില്ല്മുക്ക്,ജെയ്ഷല്‍ എ.കെ, നിഷാദ് കോട്ടത്തറ, അബ്ശിര്‍ മേമന എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍