പുസ്തകങ്ങളുടെ പെരുമഴക്കാലം ആരംഭിച്ചു.
വായനാദിനത്തില്‍ പുസ്തകങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത് വയനാട് ജില്ലാ ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തിന് തുടക്കമായി. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നടക്കുന്ന മേള കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ വിശാലാക്ഷി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന് സ്വാഗതവും എ കെ മത്തായി നന്ദിയും പറഞ്ഞു.മേരി ഗബ്രിയേലിന്റെ മാര്‍ക്സ് കുടുംബത്തിന്റെ ജീവിത കഥ പ്രണയവും മൂലധനവും, സോവിയറ്റ് ബാലസാഹിത്യ കഥകളുടെ പുസ്തകിറ്റും ഇന്‍സൈറ്റ് പബ്ലിക വില്പ്പനക്കെത്തിച്ചിരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ് ആര് ലാലിന്റെ പുതിയ രചന തിരുവനന്തപുരം നഗര ജീവിതങ്ങളുടെ കഥ പറയുന്ന സ്റ്റാച്യു പി.ഒ, കെ ആര് മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ തുടങ്ങി വായനക്കാരുടെ പ്രിയ പുസ്തളുമായി ഡി സി ബുക്സും മേളയില്‍ സജീവമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ 1940 വരെയുള്ള വോള്യം ചിന്താ ബുക്സിലും, 700 വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തിലെ കഥാപാത്രങ്ങളിലൂടെ സൈമണ്‍ ബ്രിട്ടോ എഴുതിയ നോവല്‍ മഞ്ഞു പെയ്യുന്ന ചരിത്രാങ്കം നാഷ്ണല്‍ ബുക്ക്സ്റ്റാളിലും ജാതീയതയുടെ നീരാളിപ്പിടുത്തത്തിന്റെ കഥ പറയുന്ന പെരുമാള്‍ മുരുഗന്റെ ചിതാഗ്നിയുമായി പൂര്‍ണ്ണ പബ്ലിക്കേഷനും മേളയെ സജീവമാക്കുന്നു.
ശാസ്ത്ര പുസ്തകങ്ങളുടെ വിപുലമായ ശേഖരം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്റ്റാളില്‍ ലഭ്യമാണ്. വയനാടിന്റെ ചരിത്രകാരന് ഒ കെ ജോണി കാവേരി നദീ തീരത്തൂടെ നടത്തിയ ചരിത്ര ഗവേഷണ യാത്ര വിവരണ പുസ്തകം കാവേരിയോടൊപ്പം എന്റെ യാത്രകള്‍ മാതൃഭുമിയുടെ സ്റ്റാളിലും ജോണ്‍ റീഡിന്റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങളുടെ പുതിയ എഡിഷന് പ്രഭാത് ബുക്സിലും വായനക്കാരെ കാത്തിരിക്കുന്നുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ലാല്‍ ബുക്സ്, ഗ്രീന്‍ ബുക്സ്, കൈരളി ബുക്സ് തുടങ്ങി നാല്പ്പതില് പരം പ്രസാധകര് ഗ്രന്ഥശാലകള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക സൗജന്യ നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ ഗ്രന്ഥശാലകള്‍ക്ക് ആവശ്യമായ രജിസ്റ്ററുകളും യു പി സ്കൂള്‍, വനിത വായനമത്സരങ്ങളുടെ പുസ്തക കിറ്റും ജില്ലാ ലൈബ്രറി വികസന സമിതിയുടെ സ്റ്റാളില്‍ ലഭ്യമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍