തരിയോട് 111 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
പടിഞ്ഞാറത്തറ;കാവുംമന്ദത്ത് നാല് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കൂടി തുറന്നു.നേരത്തെ തുറന്ന കാവുംമന്ദം ജി.എല്‍.പി സ്കൂളിലെ ക്യാമ്പിന് പുറമെയാണ് ഇന്ന് രാവിലെ മുതല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്.തരിയോട് പ്രദേശത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ഈ കാലവര്ഷാദ്യത്തില് തന്നെ വെള്ളപ്പൊക്കമുണ്ടായത്.കാവുംമന്ദം പൊയില്‍ കോളനിയില്‍ മൂന്ന് ദിവസം മുമ്പ് തന്നെ വെള്ളം കയറുകയും മുപ്പതോളം പേരെ തരിയോട് ജി.എല്‍.പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസകേമ്പിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയുമുണ്ടായ മഴയിലാണ് കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത്.കാവുംമന്ദം തയ്യില്‍ കോളനി,കണാങ്ങോട് ലക്ഷംവീട് കോളനി,കുനിയിമ്മല്‍ കോളനി,തരിയോട് കാരിക്കുനി എന്നിവിടങ്ങളില്‍ നിന്നാണ് വീടുകളില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പ്പാര്പ്പിച്ചത്.കാവുംമന്ദം കമ്പനിക്കുന്നില്‍ മണ്ണിടിഞ്ഞ് ഭീഷണിയായതിനെതുടര്ന്ന് എട്ട് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.തരിയോട് ജി എല്‍ പി സ്കൂളിന് പുറമെ പഞ്ചായത് കമ്യൂണിറ്റി ഹാള്‍,കാവുംമന്ദം മദ്രസ്സ, കാലിക്കുനി മദ്രസ്സ എന്നിവിടങ്ങളിലേക്കാണ് ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിയത്.ദുരിതാശ്വാസ കേമ്പുകളിലേക്ക് മാറിയാതിനേക്കാള് കൂടുതല്‍ കുടുംബങ്ങള്‍ ഇന്നലെ ബന്ധുവീടുകളിലേക്കും താമസം മാറ്റിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍