കരാര്വല്ക്കരണം ഒഴിവാക്കുന്നത് സ്ത്രീശാക്തീകരണത്തിന് കരുത്തേകും
കല്പ്പറ്റഛആദിവാസി മേഖലയിലെ കരാര്വല്ക്കരണം ഒഴിവാക്കുന്നത് ഈ വിഭാഗം സ്ത്രീകളുടെ ഉന്നമനത്തിനു ഗുണകരമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൊലിക 2018 നോടനുബന്ധിച്ച് നടന്ന 'ഉണരുന്ന സ്ത്രീശക്തി ഉയരുന്ന വയനാട്' സെമിനാര്‍ വിലയിരുത്തി. എസ്ടി മേഖലയില്‍ നിരവധി കുട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതു വഴി ആദിവാസികളുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലായിടത്തും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു സമാനതകളുണ്ട്. കൃത്രിമവും യുക്തിരഹിതവുമായ ലിംഗവിവേചനമാണ് അതില്‍ പ്രധാനം. അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധം, ശിശുമരണങ്ങള്‍, അസമത്വം, അവഗണന തുടങ്ങിയവയെല്ലാം സ്ത്രീകള്‍ നേരിടുന്ന മറ്റ് പ്രശ്നങ്ങളാണ്.
ത്രിതല പഞ്ചായത്തുകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി എത്തുന്ന ഫണ്ട് കുടുംബശ്രീ മുഖേന സാധാരണക്കാരായ സ്ത്രീകളിലേക്ക് എത്താന്‍ തുടങ്ങിയത് സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജ്ജം നല്കി. സാമൂഹിക സാമ്പത്തിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വഴി നടപ്പാക്കാന്‍ തുടങ്ങിയത് മറ്റൊരു മുന്നേറ്റമാണ്.ജനകീയ അടിത്തറയുള്ളതും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയെ സ്വീകാര്യമാക്കി. ത്രിതല പഞ്ചായത്ത് സംവിധാനവും കുടുംബശ്രീ പ്രസ്ഥാനവും സ്ത്രീശക്തി ഉണരാന്‍ കാരണമാക്കിയിട്ടുണ്ട്. ഡിഡിയുജികെവൈ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. സെമിനാര്‍ വിലയിരുത്തി.
കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ വിജയം കൈവരിച്ച സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. മംഗലശ്ശേരി ചന്ദ്രന് വിഷയാവതരണം നടത്തി. വയനാട് പ്രസ്ക്ലബ്ബ് സെക്രട്ടറി പി ഒ ഷീജ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ പി സാജിത, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ കെ ടി മുരളി, കെ എ ഹാരിസ്, ജെന്റര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ വി ജയേഷ്, ലിസി പൗലോസ്, റോസമ്മാ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍