സമരം തുടരാന്‍ ഇടയാക്കരുത്: പി.സി. തോമസ്
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂസമരം തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. കാഞ്ഞിരത്തിനാല്‍ ഭൂസമരസഹായസമിതി കാഞ്ഞിരങ്ങാടുനിന്നു കളക്ടറേറ്റിലേക്കു സംഘടിപ്പിച്ച ജനകീയ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരിച്ചുകൊടുക്കേണ്ടതാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നുംകാഞ്ഞിരത്തിനാല് കുടുംബത്തിനു നീതി വൈകുന്നതിനെതിരെ സമരസഹായസമിതി നടത്തുന്ന സമരം ഉചിതമാണെന്നും അദ്ദേഹം.കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു വ്യവഹാരവും നിലവിലില്ല. കോടതിയല്‍ കേസുള്ളതുകൊണ്ടാണ് ഭൂമി വിട്ടുകൊടുക്കാത്തതെന്ന ഭരണാധികാരികളുടെ വാദത്തില്‍ കഴമ്പില്ല. 2007ലെയും 2013ലെയും വിജ്ഞാപനത്തില്‍ പറയുന്നത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൃഷിഭൂമിയല്ലെന്ന ബോധ്യവും സര്‍ക്കാരിനുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത് ഉത്തരവിറക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പി.സി. തോമസ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍