കുറുവാദ്വീപ്: ഭരണം നടത്തേണ്ടവര്‍ സമരം നടത്തുന്നത് ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന്
കല്‍പ്പറ്റ: കുറുവാദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണേണ്ട എം എല്‍ എ സമരം നടത്തുന്നത് വയനാട്ടിലെ ജനങ്ങള്‍ അവജ്ഞയോടെ പുച്ഛിച്ച് തള്ളുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ. ഇപ്പോള്‍ നടത്തുന്ന സമരം വിനോദസഞ്ചാരികളുടെയും ചെറുകിട കച്ചവടക്കാരുടെയും കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ്. ഭരണത്തിന്റെ സകലമേഖലകളിലും നേതൃത്വം കൊടുക്കേണ്ട ഭരണകക്ഷി എം എല്‍ എമാരടക്കമാണ് കുറുവാദ്വീപിനെ തകര്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് വിനോദസഞ്ചാരികള്‍ക്കോ ജീവനക്കാര്‍ക്കോ ചെറുകിട കച്ചവടക്കാര്‍ക്കോ ദോഷമാവുന്ന വിധത്തില്‍ ഒരു നടപടിയും കുറുവയിലടക്കം സ്വീകരീച്ചിരുന്നില്ല. നിലവില്‍ ഭരണകക്ഷിയിലെ ഇരുപാര്‍ട്ടികളും കുറുവാവിഷയത്തില് നടത്തുന്ന ചേരിപ്പോര് ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ പൂര്‍ണമായ തകര്‍ച്ചക്ക് വഴിവെക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍