ബത്തേരി നഗരസഭ ടി.എല്‍ സാബു നയിക്കും
ബത്തേരി നഗരസഭാ ചെയര്മാന് തിരഞ്ഞെടുപ്പിലൂടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മലബാറില്‍ 'അക്കൗണ്ട്' തുറന്നു.ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പതിനാറിനെതിരെ 18 വോട്ടുകള്‍ക്കാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ ടി.എല്‍ സാബു വിജയിച്ചത്. യു.ഡി.എഫിലെ എന്‍.എം വിജയന് 16 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന സി.പി.എമ്മിലെ സി.കെ. സഹദേവന് രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത്.മുന്‍ധാരണപ്രകാരം, ചെയര്മാന് സ്ഥാനം കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിന് നല്കുന്നതിനുവേണ്ടി ഈ മാസം മൂന്നിനാണ് സി.കെ. സഹദേവന് രാജിവെച്ചത്.നഗരസഭാ കൗണ്‍സിലില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്ന സി.പി.എം., മാണിവിഭാഗത്തിലെ ഏക അംഗത്തിന്റെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്.അന്നുണ്ടാക്കിയ ധാരണ പ്രകാരമാണ് ഒരു വര്‍ഷത്തേക്ക് ചെയര്മാന് സ്ഥാനം മാണി വിഭാഗത്തിന് കൈമാറുന്നത്.നഗരസഭയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 17 വീതവും ബി.ജെ.പി.ക്ക് ഒരു സീറ്റുമാണുണ്ടായിരുന്നത്.യു.ഡി.എഫില്‍ നിന്നും മത്സരിച്ചു വിജയിച്ച കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തിലെ അംഗം കൂറുമാറി, സി.പി.എമ്മിനെ പിന്തുണച്ചതോടെയാണ് സി.പി.എം. ഭരണ സമിതി പിടിച്ചെടുത്തത്.ബത്തേരി മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീലാ ജോണാണ് തിരഞ്ഞെടുപ്പ് വരണാധികാരി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍